ചോപ്രയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധവാനും ധോണിയുമില്ല

മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ ടി20 ലോകകപ്പിനുള്ള 14 അംഗ ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കും ഓപ്പണർ ശിഖർ ധവാനും ഇടമില്ല. അതെ സമയം യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഓൾ റൗണ്ടർ ശിവം ദുബെയും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ രാഹുലിനെയും രോഹിത് ശർമ്മയെയുമാണ് ചോപ്ര ഓപ്പണറായി തിരഞ്ഞെടുത്തത്. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നാലാം സ്ഥാനത്ത് ശ്രേയസ് അയ്യരെയും ചോപ്ര ഉൾപെടുത്തിയിട്ടുണ്ട്. യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ, ശിവം ദുബെ എന്നിവരും ഇടം നേടിയിട്ടുണ്ട്.

സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ, രവീന്ദ്ര ജഡേജ എന്നിവരും ചോപ്രയുടെ 14 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ നാല് ഫാസ്റ്റ് ബൗളർമാരെയും ചോപ്ര ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ചോപ്രയുടെ ടീമിൽ ഇടം നേടിയ ഫാസ്റ്റ് ബൗളർമാർ.

ശിഖർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരും

ഓസ്‌ട്രേലിക്കെതിരായ മത്സരത്തിൽ വിരലിന് പൊട്ടലേറ്റ ശിഖർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്ന് ബി.സി.സി.ഐ. ബി.സി.സി.ഐ മെഡിക്കൽ വിഭാഗത്തിന്റെ നീരിക്ഷണത്തിൽ താരം ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്. താരത്തിന്റെ പരിക്ക് ബേധമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ മാത്രമാവും താരത്തിന് പകരക്കാരനായി ഇന്ത്യ പുതിയ താരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുക. മത്സരത്തിനിടെ വിരലിന് പരിക്കേറ്റെങ്കിലും അത് വകവെക്കാതെ കളിച്ച ധവാൻ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

നേരത്തെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ശിഖർ ധവാൻ മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് രണ്ട് ആഴ്ച മാത്രമേ പുറത്തിരിക്കേണ്ടി വരൂ എന്നത് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകും.  അടുത്ത ദിവസം ന്യൂസിലാൻഡിനെതിരെ നടക്കുന്ന മത്സരത്തിൽ ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ രാഹുൽ ആവും രോഹിത് ശർമ്മയോടൊപ്പം ഓപ്പൺ ചെയ്യുക. ഒഴിവു വരുന്ന നാലാം സ്ഥാനത്ത് ദിനേശ് കാർത്തിക്കോ വിജയ് ശങ്കറോ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.

ലോകകപ്പ് സെഞ്ചുറികളിൽ ഇന്ത്യ ഒന്നാമത്

ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ടീമെന്ന റെക്കോർഡ് ഇന്ത്യൻ ടീമിന്. ഇന്നലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ശിഖർ ധവാൻ നേടിയ സെഞ്ചുറിയോടെയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ടീമായി ഇന്ത്യ മാറിയത്. ഇന്നലെ ധവാന്റെ സെഞ്ചുറി ലോകകപ്പിൽ ഇന്ത്യയുടെ 27മത്തെ സെഞ്ചുറിയായിരുന്നു. ലോകകപ്പിൽ ഇത് ധവാന്റെ മൂന്നാമത്തെ സെഞ്ചുറികൂടിയായിരുന്നു ഇത്.

26 സെഞ്ചുറികൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്.  23 സെഞ്ചുറികൾ നേടിയ ശ്രീലങ്കയാണ് ഓസ്ട്രേലിയക്ക് പിന്നിലുള്ളത്. ലോകകപ്പിൽ 6 സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ് ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ്. മത്സരത്തിൽ ധവാന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 36 റൺസിന്‌ ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു. നേരത്തെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ രോഹിത് ശർമയും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു.

ശിഖറുമായി അധികം സംസാരിക്കാറില്ല, താരത്തെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കും: രോഹിത് ശര്‍മ്മ

ഇന്ത്യയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ച ഓപ്പണിംഗ് കൂട്ടുകെട്ടായ നായകന്‍ രോഹിത് ശര്‍മ്മയും-ശിഖര്‍ ധവാനും ഏഷ്യ കപ്പില്‍ മികച്ച ഫോമിലാണ്. ഇരുവരുടെയും മികച്ച കൂട്ടുകെട്ടുകള്‍ക്ക് പിന്നുലുള്ള രഹസ്യമാണ് ഇപ്പോള്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തുന്നത്. ഇരുവരും ഏറെ മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിള്ളതിനാല്‍ തന്നെ ശിഖര്‍ ധവാന്റെ ശൈലി തനിക്കറിയാം. അതിനാല്‍ തന്നെ ബാറ്റിംഗിനിടെ താരത്തോട് എങ്ങനെ ബാറ്റ് വീശണമെന്ന് അഭിപ്രായപ്പെടാറില്ല. ചിലപ്പോള്‍ ബാറ്റിംഗിനെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കാറില്ല, ശിഖറിനെ ശിഖറിന്റെ ശൈലിയില്‍ കളിക്കാന്‍ വിടുക എന്നതാണ് പ്രധാനം.

ഞങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം ബാറ്റിംഗ് ശൈലി അറിയാവുന്നതിനാലും ഇത് ഏറെ സഹായിക്കാറുണ്ടെന്ന് രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു. പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചാല്‍ ടീമിനുള്ള ഗുണം ഇരുവര്‍ക്കും അറിയാവുന്നതാണെന്നും രോഹിത് കൂട്ടിചേര്‍ത്തു. ഇത് 13ാം തവണയാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും നൂറ് റണ്‍സ് കൂട്ടുകെട്ട് പുറത്തെടുക്കുന്നത്.

ടൂര്‍ണ്ണമെന്റില്‍ രണ്ട് ശതകങ്ങളാണ് ധവാന്‍ ഇതുവരെ നേടിയിട്ടുള്ളത്. 127, 46, 40, 114 എന്നീ സ്കോറുകളാണ് ധവാന്‍ ടൂര്‍ണ്ണമെന്റില്‍ നേടിയതെങ്കില്‍ രോഹിത് ശര്‍മ്മ രണ്ട് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും ഇതുവരെ നേടിയിട്ടുണ്ട്.

Exit mobile version