64 മീറ്റര്‍ ദൂരം താണ്ടി കമൽപ്രീത് കൗറിന് നേരിട്ട് യോഗ്യത, സീമയ്ക്ക് നിരാശ

തന്റെ അവസാന ശ്രമത്തിൽ നേരിട്ടുള്ള യോഗ്യത മാര്‍ക്ക് മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ കമൽപ്രീത് കൗര്‍. രണ്ടാം ശ്രമത്തിൽ നേരിട്ടുള്ള യോഗ്യത മാര്‍ക്ക് ആയ 64 മീറ്റര്‍ .3 ന് നഷ്ടപ്പെട്ടുവെങ്കിലും ഏറ്റവും മികച്ച 12 പേരിലൊരാളായ കമല്‍പ്രീത് കൗര്‍ ഡിസ്കസ് ത്രോ ഫൈനലിലേക്ക് കടക്കുമെന്ന നിലയിലാണ്, അവസാന ശ്രമത്തിൽ കൂടുതൽ മെച്ചപ്പെട്ട ത്രോയുമായി ഇന്ത്യന്‍ താരം രംഗത്തെത്തിയത്.

ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരിയായ താരം തന്റെ ആദ്യ ശ്രമത്തിൽ 60.29 മീറ്ററും രണ്ടാം ശ്രമത്തിൽ 63.97 മീറ്ററും എറിയുകയായിരുന്നു. മൂന്നാം ശ്രമത്തിൽ 64 മീറ്റര്‍ എറിഞ്ഞ് നേരിട്ട് യോഗ്യത ഉറപ്പാക്കുവാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു. അതേ സമയം ആദ്യ റൗണ്ടിൽ 6ാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്.

ആദ്യ ശ്രമത്തിൽ 66.42 എറിഞ്ഞ അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആണ് യോഗ്യത റൗണ്ടിലെ ഒന്നാം സ്ഥാനക്കാരി.

നേരിട്ടുള്ള യോഗ്യതയില്ല, സീമയുടെ യോഗ്യത മറ്റു താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ച്

ഡിസ്കസ് ത്രോയിൽ ഗ്രൂപ്പ് എയിലെ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്തെത്തി ഇന്ത്യയുടെ സീമ പൂനിയ. ആദ്യ ശ്രമം ഫൗള്‍ ആയെങ്കിലും രണ്ടാം ശ്രമത്തിൽ 60.57 മീറ്റര്‍ ദൂരം എറിഞ്ഞ പൂനിയ തന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു. മൂന്നാം ശ്രമത്തിൽ സീമയ്ക്ക് 58.93 മീറ്റര്‍ മാത്രമേ എറിയുവാന്‍ സാധിച്ചുള്ളു. എന്നാൽ ഫൈനലിലേക്ക് താരം കടക്കുമോ എന്നത് അറിയുവാന്‍ രണ്ടാം ഗ്രൂപ്പിലെ യോഗ്യത മത്സരങ്ങള്‍ കൂടി അവസാനിക്കണം.

യോഗ്യത മാര്‍ക്ക് ആയ 64 മീറ്റര്‍ കടക്കുകയോ അല്ലെങ്കില്‍ ഏറ്റവും മികച്ച 12 മത്സരാര്‍ത്ഥികളാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ ഇന്ത്യയുടെ കമല്‍പ്രീത് ഇന്ന് മത്സത്തിനിറങ്ങുന്നുണ്ട്.

ഈ ഗ്രൂപ്പിൽ നിന്ന് ഒരാള്‍ക്കും നേരിട്ടുള്ള യോഗ്യത മാര്‍ക്ക് ആയ 64 മീറ്റര്‍ കടക്കാനായിരുന്നില്ല. ക്രൊയേഷ്യയുടെ സാന്‍ഡ്ര പെര്‍ക്കോവിക് 63.75 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനത്തെത്തി. ജര്‍മ്മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് 63.73 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാമതുമെത്തി.

സ്വര്‍ണ്ണം നിലനിര്‍ത്താനാകാതെ പൂനിയ, നേടിയത് വെങ്കലം

2014 ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ സീമ പൂനിയയ്ക്ക് ജക്കാര്‍ത്തയില്‍ തിരിച്ചടി. 62.26 മീറ്റര്‍ ദൂരം എറിഞ്ഞുവെങ്കിലും ചൈനീസ് താരങ്ങള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തുവാനെ സീമയ്ക്ക് ആയുള്ളു. 65.12 മീറ്റര്‍ ദൂരം എറിഞ്ഞ യാംഗ് ചെന്‍ ആണ് സ്വര്‍ണ്ണം നേടിയത്. ചൈനയുടെ തന്നെ ബിന്‍ ഫെംഗ് 64.25 മീറ്റര്‍ എറിഞ്ഞ് വെള്ളിയും സ്വന്തമാക്കി.

സീമയ്ക്കൊപ്പം മത്സര രംഗത്തുള്ള സന്ദീപ് കുമാരിയക്ക് 54.61 മീറ്റര്‍ ദൂരത്തോടെ 5ാം സ്ഥാനത്ത് മാത്രമേ എത്തുവാനായുള്ളു.

Exit mobile version