കളിമണ്ണ് മൈതാനത്ത് ആദ്യ കിരീടം നേടി ഡാനിൽ മെദ്വദേവ്, റോമിൽ കിരീടം

കരിയറിൽ ആദ്യമായി കളിമണ്ണ് മൈതാനത്ത് കിരീടം നേടി റഷ്യൻ താരം ഡാനിൽ മെദ്വദേവ്. കളിമണ്ണ് മൈതാനത്ത് മോശം കളിക്കാരൻ എന്നു അറിയപ്പെടുന്ന മൂന്നാം സീഡ് ആയ മെദ്വദേവ് റോം 1000 മാസ്റ്റേഴ്സ് ഫൈനലിൽ ഏഴാം സീഡ് ആയ ഹോൾഗർ റൂണെയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്.

7-5,7-5 എന്ന സ്കോറിനു ആയിരുന്നു മെദ്വദേവിന്റെ ജയം. മത്സരത്തിൽ രണ്ടു തവണ ബ്രേക്ക് വഴങ്ങിയ മെദ്വദേവ് 4 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. കരിയറിലെ ഇരുപതാം കിരീടവും ആറാം മാസ്റ്റേഴ്സ് കിരീടവും ആണ് റഷ്യൻ താരത്തിന് ഇത്. ഈ വർഷം അഞ്ചാമത്തെ കിരീടം നേടിയ താരം ഫ്രഞ്ച് ഓപ്പണിൽ നന്നായി പൊരുതാൻ ഉറച്ചു തന്നെയാവും ഇറങ്ങുക.

പരിക്ക്, ഫെഡറർ പിന്മാറി

കൂടുതൽ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി മൂന്ന് വർഷങ്ങൾ ക്ലേ കോർട്ടിൽ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തിയ ഫെഡറർ പരിക്ക് മൂലം റോം ഓപ്പണിൽ നിന്ന് പിന്മാറി. കാലിൽ ഏറ്റ പരിക്കാണ് ഫെഡറർക്ക് വില്ലനായത്. രണ്ട് ദിവസം മുമ്പ് പെയ്ത മഴ മൂലം ഇന്നലെ തുടർച്ചയായി 2 മത്സരങ്ങൾ കളിക്കേണ്ടി വന്നത് വിനയായി എന്നുവേണം അനുമാനിക്കാൻ. ക്വാർട്ടർ ഫൈനലിൽ യുവതാരം സിസിപ്പാസിനെ നേരിടാൻ ഇരിക്കുമ്പോഴാണ് ഫെഡറർ പിൻവാങ്ങുന്നത്.

വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഫ്രഞ്ച് ഓപ്പണിലും സ്വിസ് ഇതിഹാസം കളിക്കാൻ സാധ്യതയില്ല. ഇതോടെ സിസിപ്പാസ് സെമി ഉറപ്പിച്ചിട്ടുണ്ട്. നദാൽ, നിഷിക്കോരി, വേർദാസ്‌കോ, ഡെൽപോട്രോ, ജോക്കോവിച്ച് മുതലായ പ്രമുഖർ എല്ലാം റോം ഓപ്പണിന്റെ ക്വാർട്ടറിൽ ഇടം നേടിയിട്ടുണ്ട്.

Exit mobile version