ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടമായെങ്കിലും അനായാസ വിജയവുമായി ഓസ്ട്രേലിയ

ഡേവിഡ് വാര്‍ണറെയും ആരോൺ ഫിഞ്ചിനെയും തുടക്കത്തിൽ തന്നെ നഷ്ടമായി 16/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ഓസ്ട്രേലിയയെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ച് സ്റ്റീവന്‍ സ്മിത്തും അലക്സ് കാറെയും.

ഇരുവരും ചേര്‍ന്ന് 84 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഓസ്ട്രേലിയ 14.4 ഓവറിൽ 8 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് 47 റൺസും അലക്സ് കാറെ 26 റൺസും നേടി പുറത്താകാതെ നിന്നു.

ഡേവിഡ് വാര്‍ണറുടെയും(13) ആരോൺ ഫിഞ്ചിന്റെയും(1) വിക്കറ്റ് റിച്ചാര്‍ഡ് എന്‍ഗാരാവയാണ് നേടിയത്. 14.4 ഓവറിൽ 100 റൺസ് നേടിയാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

പാക്കിസ്ഥാന്‍ 426 റണ്‍സിന് ഓള്‍ഔട്ട്, 250 റണ്‍സിന്റെ ലീഡ്

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം 250 റണ്‍സ് ലീഡ് നേടി പാക്കിസ്ഥാന്‍. ഫവദ് അലം നേടിയ 140 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 426 റണ്‍സ് നേടി ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് ഫവദ് അലം പുറത്തായത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി നാലും റിച്ചാര്‍ഡ് എന്‍ഗാരാവ രണ്ടും വിക്കറ്റ് നേടുകയായിരുന്നു. ഡൊണാള്‍ഡ് ടിരിപാനോ മൂന്ന് വിക്കറ്റ് നേരത്തെ നേടിയിരുന്നു.

Exit mobile version