കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സ്ഥാന പ്രതീക്ഷകൾ അസ്തമിച്ചു, ഹൈദരാബാദ് സെമി ഉറപ്പിച്ചു

സബ്ബ് ആയി കളത്തിൽ എത്തി മത്സരം ഫലം നിർണയിച്ച ഓഗ്ബച്ചേയുടെ മികവിൽ എടികെ മോഹൻബഗാനെ വീഴ്ത്തി ഹൈദരാബാദ് എഫ്സി ഐഎസ്എൽ സെമി പ്രവേശനം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് 39 പോയിന്റ് ആണ് നിലവിലെ ചാംപ്യന്മാർക്ക് ഉള്ളത്. എടികെക്ക് ആവട്ടെ, വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് മൂന്നാമത് എത്താമെന്ന സ്വപ്നം പൊലിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സ്ഥാന മോഹവും ഇതോടെ അവസാനിച്ചു.

ആദ്യ പകുതിയിൽ അധികം അവസരങ്ങൾ ഒന്നും ഇരു ടീമുകളും തുറന്നെടുത്തില്ല. ദിമിത്രി പെട്രാഡോസിന്റെ ലോങ് റേഞ്ച് കീപ്പറെ പരീക്ഷിക്കാൻ പ്രാപ്തിയുള്ളതായിരുന്നില്ല. കോർണറിൽ നിന്നും ബ്രണ്ടൻ ഹാമിലിന്റെ ശ്രമം ഗുർമീതിന്റെ കൈകളിൽ അവസാനിച്ചു. ഇരുപത്തിയൊൻപതാം മിനിറ്റിൽ എടികെക്ക് ലഭിച്ച അവസരത്തിൽ ബോക്സിന് തൊട്ടടുത്തു നിന്നും മനവീർ സിങ്ങിന്റെ മികച്ച ഷോട്ട് പക്ഷെ ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ അകന്ന് പോയി. പിന്നീട് ബോർഹ ഹെരേരയുടെ ഫ്രകിക്ക് പരിഭ്രാന്തി പടർത്തിയെങ്കിലും ഹൈദരാബാദ് താരങ്ങൾക്ക് ഗോൾ കണ്ടെത്താൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ നേടാനുള്ള ശ്രമങ്ങൾ ഹൈദരാബാദ് ശ്രമങ്ങൾ ആരംഭിച്ചു. യാസിറിന്റെയും ഹെരേരയുടെയും ശ്രമങ്ങൾ ഫലം കണ്ടില്ല. പിന്നീട് പന്തും അവർ തന്നെ കൈവശം വെച്ചു. എഴുപതിയൊൻപതാം മിനിറ്റിൽ കളത്തിൽ എത്തിയ ഓഗ്ബച്ചെ, 86 ആം മിനിറ്റിൽ വല കുലുക്കി മത്സരത്തിന്റെ വിധി നിർണയിച്ചു. ഹെരേരയുടെ പാസ് സ്വീകരിച്ചു ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം താരം തൊടുത്ത ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ പതിക്കുകയായിരുന്നു.

ഒഗ്ബെചെയുടെ ഹാട്രിക്കിൽ എഫ്സി ഗോവയെ വീഴ്ത്തി ഹൈദരാബാദ്

ഒരിടവേളയ്ക്ക് ശേഷം സ്കോറിങ് പാടവം വീണ്ടെടുത്ത ഒഗ്ബെചെ വീണ്ടും എതിർ വല നിറച്ചപ്പോൾ ഹൈദരാബാദ് എഫ്സിക്ക് തുടർച്ചയായ അഞ്ചാം വിജയം. ഒഗ്‌ബെച്ചെയുടെ ഹാട്രിക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അവർ എഫ്സി ഗോവയെ വീഴ്ത്തി. ഗോവയുടെ ആശ്വാസ ഗോൾ റെഡിം ത്ലാങ് നേടി. ഇതോടെ ഒരു മത്സരം കുറച്ചു കളിച്ച മുംബൈയെ മറികടന്ന് ഹൈദരാബാദ് തൽക്കാലികമായി ഒന്നാം സ്ഥാനത്തേക്ക് കയറി. ഗോവ അഞ്ചാമതാണ്.

സ്വന്തം തട്ടകത്തിൽ ഗോവ ആയിരുന്നു ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങൾ ഒരുക്കുന്നതിലും മുമ്പിട്ടു നിന്നത്. എന്നാൽ ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ അവർക്കായില്ല. ഹൈദരാബാദിനാവട്ടെ സൃഷ്ടിച്ചെടുത്ത രണ്ട് അവസരങ്ങൾ ധാരാളമായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ ഹാലിച്ചരണിന്റെ ഹാന്റ്ബാളിൽ ഗോവ പെനാൽറ്റിക്ക് അപ്പീൽ ചെയ്‌തെങ്കിലും റഫറി നിരാകരിച്ചു. ഗോവയുടെ മികച്ചൊരു നീക്കത്തിനോടുവിൽ എഡു ബെഡിയയുടെ പാസ് നിയന്ത്രിക്കാൻ ഗ്വാറോച്ചെന്ന ബോക്സിലേക്ക് ഓടിയെങ്കിലും ഓഫ്സൈഡ് വിധിക്കപ്പെട്ടു. പത്തൊൻപതാം മിനിറ്റിൽ ദോഹ്ലിങ്ങിന്റെ ക്രോസിൽ നോവ സദോയിക്ക് ഹെഡർ ഉതിർക്കാൻ ആയെങ്കിലും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. തൊട്ടടുത്ത മിനിറ്റിൽ ഹൈദരാബാദ് ലീഡ് നേടി. കൗണ്ടർ അറ്റാക്കിലൂടെ എത്തിയ ബോളിൽ ഹാലിച്ചരൺ തൊടുത്ത ക്രോസിൽ ശക്തമായ ഹെഡർ ഉതിർത്ത് ഒഗ്‌ബെച്ചെ ഹൈദരാബാദിന് ഗോൾ സമ്മാനിച്ചു. ഇടവേളക്ക് മുൻപ് ആയുഷ് ഛേത്രിയെ വീഴ്ത്തിയതിന് ക്യാനീസെ മഞ്ഞക്കാർഡ് കണ്ടു.

രണ്ടാം പകുതിയിൽ അൻപത്തിനാലാം മിനിറ്റിൽ ഗോവ സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നോവ സദോയിയുടെ ക്രോസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു സ്ലൈഡിങ്ങിലൂടെ റെഡിം ത്ലാങ് പന്ത് വലയിൽ എത്തിച്ചു. ശേഷം ഇരു ടീമുകളും സബ്സ്റ്റിട്യൂട്ടുകളെ ഇറക്കി മത്സരം കൈപ്പിടിയിൽ ആക്കാൻ ശ്രമിച്ചു. പിന്നീടും ഗോവക്ക് ചെറിയ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും അവർക്ക് ഗോൾ കണ്ടെത്താനായില്ല. എഴുപതിയൊൻപതാം മിനിറ്റിൽ ഗോവയുടെ ബോക്സിനുള്ളിൽ എത്തിയ ബോൾ എതിർ താരത്തിന്റെ കാലിൽ തട്ടി ഓഗബെച്ചേയിലേക്ക് എത്തിയപ്പോൾ താരത്തിന് അനായാസം ലക്ഷ്യം കാണാൻ സാധിച്ചു. പിന്നീട് തൊണ്ണൂറാം മിനിറ്റിൽ റബീഹിന്റെ ക്രോസിൽ ഹെഡർ ഉതിർത്ത് ഓഗ്ബെച്ചേ ഹാട്രിക് പൂർത്തിയാക്കി.

ഗുർപ്രീതിന്റെ സംഭാവന വരവിൽ വെച്ച് ഒഗ്ബെചെ!! ഹൈദരബാദ് ബെംഗളൂരിവിനെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി അവരുടെ മികവ് തുടരുന്നു. ഇന്ന് അവർ ബെംഗളൂരു എഫ് സിയെയും പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദ് എഫ് സിയുടെ വിജയം. ആ ഗോളും വന്നത് ഗുർപ്രീത് സിംഗിന്റെ ഒരു പിഴവിൽ നിന്ന് ആയിരുന്നു. ആദ്യ പകുതിയിൽ ഹൈദരബാദ് നല്ല അവസരം സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നും വന്നില്ല. സിവിയേരോ തന്നെ ലഭിച്ച രണ്ട് നല്ല അവസരങ്ങൾ തുലച്ചു.

രണ്ടാം പകുതിയിൽ നർസാരിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. അവസാനം 81ആം മിനുട്ടിൽ ഒരു
കോർണറിൽ നിന്നാണ് ഹൈദരാബാദ് ലീഡ് എടുത്തത്. ഗുർപ്രീതിന് എളുപ്പം കൈക്കലാക്കാമായിർന്നു പന്ത് അദ്ദേഹം ക്ലിയർ ചെയ്തത് നേരെ ഒഗ്ബെചെയുടെ തലയിലേക്ക് ആയി. ഒഗ്ബെചെ അത് വലയിലേക്ക് എത്തിച്ച് ഹൈദരബാദിന് 3 പോയിന്റ് നൽകി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ ഒന്നാമത് എത്തി. ബെംഗളൂരു നാലു പോയിന്റുമായി നാലാമത് നിൽക്കുന്നു.

ഡൂറണ്ട് കപ്പ്; ഹൈദരാബാദ് എഫ് സിയും ക്വാർട്ടറിൽ കടന്നു

ഡൂറണ്ട് കപ്പ്; ഹൈദരാബാദ് എഫ് സി ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നെരോകയെ നേരിട്ട ഹൈദരാബാദ് എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം ആണ് നേടിയത്. രണ്ടാം മിനുട്ടിൽ ചിയാനീസെ ആണ് ഹൈദരബാദിന്റെ ആദ്യ ഗോൾ നേടിയത്. ആകാശ് മിശ്രയുടെ ക്രോസ് ഒരു ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ചിയാനീസെ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

17ആം മിനുട്ടിൽ ഒഗ്ബെചെ ഹൈദരബാദിന്റെ ലീഡ് ഇരട്ടിയാക്കി. 82ആം മിനുട്ടിൽ ഒഗ്ബെചെ വീണ്ടും സ്കോർ ചെയ്തു. ഹിതേഷ് ശർമ്മയുടെ അസിസ്റ്റിൽ നിന്നായിരുഞ്ഞ് ഒഗ്ബെചെയുടെ ഗോൾ. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഹൈദരബാദ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഒരു മത്സരം ശേഷിക്കെ അവർ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു ‌

ഹൈദരബാദിന്റെ പ്രഖ്യാപനം വന്നു, ഒഗ്ബെചെ ഐ എസ് എൽ ചാമ്പ്യന്മാർക്ക് ഒപ്പം തുടരും

കഴിഞ്ഞ ഐ എസ് എല്ലിൽ ഹൈദരബാദിന്റെ കിരീട യാത്രയിൽ വലിയ പങ്കുവഹിച്ച ഒഗ്ബെചെയെ ക്ലബിൽ തന്നെ നിലനിർത്താൻ ഹൈദരബാദിനായി. ഒരു വർഷത്തെ കരാറിൽ ഒഗ്ബെചെ ഒപ്പുവെച്ചിരിക്കുകയാണ്. മറ്റു പല ക്ലബുകളും ഒഗ്ബെചെയെ സ്വന്തമാക്കാൻ ശ്രമിച്ചു എങ്കിലും ഹൈദരബാദ് തന്നെ അവസാനം വിജയിക്കുക ആയിരുന്നു. ഇന്നൽവ് ഹൈദരബാദ് ഈ ട്രാൻസ്ഫർ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഹൈദരബാദിൽ തുടരാനാണ് ഒഗ്ബെചെ ആഗ്രഹിക്കുന്നത് എന്ന് നേരത്തെ താരം പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ഹൈദരബാദിനായി 18 ഗോളുകൾ ഒഗ്ബെചെ നേടിയിരുന്നു. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയും ഒഗ്ബെചെ മാറിയിരുന്നു. ഐ എസ് എല്ലിൽ ആകെ 53 ഗോളുകൾ ഒഗ്ബെചെ നേടിയിട്ടുണ്ട്.

മുംബൈ സിറ്റി വിട്ടായിരുന്നു ഒഗ്ബെചെ കഴിഞ്ഞ സീസണിൽ ഹൈദരബാദിൽ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ്,
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കായും ഒഗ്ബെചെ മുമ്പ് കളിച്ചിട്ടുണ്ട്.

Story Highlight: Hyderabad FC have officially announced the contract extension of last season’s ISL Golden Boot winner Bart Ogbeche!

#IndianFootball #HyderabadFC #IFTWC https://t.co/x3nz7iB07v

“ഒഗ്ബെചെ ഐ എസ് എൽ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്ന്, അദ്ദേഹത്തെ തടയുക പ്രയാസമായിരിക്കും” – ഇവാൻ

ഫൈനലിന് മുമ്പായി ഹൈദരാബാദ് സ്ട്രൈക്കർ ഒഗ്ബെചെയെ പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഒഗ്ബെചെ ഐ എസ് എൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണെന്ന് ഇവാൻ പറഞ്ഞു. അദ്ദേഹം ഫ്രാൻസിൽ വലിയ ക്ലബുകളിൽ കളിച്ച് വരുന്ന താരമാണ്. ഒഗ്ബെചെയ്ക്ക് എതിരെ ഫ്രാൻസിൽ വെച്ച് കളിച്ചത് തനിക്ക് ഓർമ്മയുണ്ട്. ഇവാൻ പറഞ്ഞു. അദ്ദേഹം വളരെ മികച്ച രീതിയിൽ അദ്ദേഹത്തിന്റെ ശരീരം നോക്കുന്നുണ്ട്. അതാണ് ഒഗ്ബെചെ ഇത്രകാലം ഫുട്ബോൾ ലോകത്ത് നീണ്ടു നിൽക്കുന്നത്. ഇവാൻ പറഞ്ഞു

ഈ പ്രായത്തിലും ഒഗ്ബെചെ കളിയുടെ വിധി നിർണയിക്കാൻ പ്രാപ്തിയുള്ള താരമാണ് എന്നും ഇവാൻ പറഞ്ഞു. ഒഗ്ബെചെയെ ഫൈനലിൽ തടയുക പ്രയാസകരമായിരിക്കും. എന്നാലും ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യുമെന്ന് ഇവാൻ പറഞ്ഞു. ഒഗ്ബെചെയെ പോലൊരു താരം ഫൈനലിൽ ഞങ്ങൾക്കെതിരെ കളിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

“ഇഷ്ഫാഖ് അഹമ്മദ് താൻ കണ്ട മികച്ച പരിശീലകരിൽ ഒന്ന്”- ഒഗ്ബെചെ

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനെ പ്രശംസിച്ച് മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഒഗ്ബെചെ. ഇഷ്ഫാഖ് അഹമ്മദ് താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകരിൽ ഒന്നാണ് എന്ന് ഒഗ്ബെചെ പറയുന്നു. പാഷന്റെ കാര്യത്തിലും ഡെഡിക്കേഷന്റെ കാര്യത്തിലും ഇഷ്ഫാഖിനെ വെല്ലാൻ അധികം പരിശീലകർ ഇല്ല എന്നും ഒഗ്ബെചെ പറഞ്ഞു.

താൻ എപ്പോഴും ഇഷ്ഫാഖിന്റെ നല്ലത് ആഗ്രഹിക്കുന്നുണ്ട്. തനിക്ക് എതിരെ അല്ലാതെ ബാക്കി എപ്പോഴും ഇഷ്ഫാഖിന് വിജയങ്ങൾ ഉണ്ടാകട്ടെ എന്നും ഒഗ്ബെചെ പറഞ്ഞു. ഹൈദരബാദിന്റെ താരമായ ഒഗ്ബെചെ ഇഷ്ഫാഖിനോട് തനിക്ക് എന്നും സ്നേഹം മാത്രമേ ഉള്ളൂ എന്നും ഒഗ്ബെചെ പറഞ്ഞു.

2014 ൽ കേരള ബ്ലാസ്റ്റേഴ്സിൽ സെൻട്രൽ മിഡ്ഫീൽഡറായി ചേർന്ന ഇഷ്ഫാഖ് അന്ന് മുതൽ കളിക്കാരനായും സഹ പരിശീലകനായും എല്ലാം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.

ഒഗ്ബെചെയ്ക്ക് മുന്നിൽ ഈസ്റ്റ് ബംഗാൾ വിറച്ചു, ഹൈദരബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്സിനും മുകളിൽ

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനം തൽക്കാലം ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ഹൈദരബാദ് ലീഗിൽ ഒന്നാമത് എത്തിയത്. ആദ്യ പകുതിയിൽ ആയിരുന്നു കളിയിലെ മൂന്ന് ഗോളുകളും പിറന്നത്. ഒഗ്ബെചെ ഹാട്രിക്ക് ഗോളുകളുമായി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

അനായാസമായിരിന്നു ഹൈദരബാദിന്റെ ആദ്യ മൂന്ന് ഗോളുകളും. 21ആം മിനുട്ടിൽ ഒഗ്ബ്ചെയുടെ ഒരു ലോങ് ഹെഡർ ആണ് ആദ്യം വലയിൽ എത്തിയത്. 44ആം മിനുട്ടിൽ ഒരു സോളോ റണ്ണിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ രണ്ടാം ഗോൾ. ഈ ഗോൾ തടയാനും ഈസ്റ്റ് ബംഗാൾ കഷ്ടപ്പെട്ടു. അവസാനം ഗോൾ കീപ്പറെയും കൂടെ മറികടന്നാണ് ഒഗ്ബെചെ പന്ത് വലയിൽ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് അനികേത് കൂടെ ഗോൾ നേടിയതോടെ ഹൊദരബാദിന് 3 ഗോൾ ലീഡായി.

രണ്ടാം പകുതിയിലും അവർ അറ്റാക്ക് തുടരുന്നു. 74ആം മിനുട്ടിൽ ഒഗ്ബെചെ ഹാട്രിക്ക് തികച്ചു. ഇതോടെ ഈ സീസണിൽ ഒഗ്ബെചെക്ക് 12 ഗോളുകൾ ആയി. ആകെ ഐ എസ് എല്ലിൽ 47 ഗോളുകളുമായി. ഒരു ഗോൾ കൂടെ നേടിയാൽ താരത്തിന് ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ് സ്കോറർ ആകാം.

കളിയുടെ അവസാനം ഈസ്റ്റ് ബംഗാളിന് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും അത് ഫ്രഞ്ചി പ്രെസിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

ഈ വിജയത്തോടെ ഹൈദരബാദിന് 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ആയി. ഒരു മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സിനും 20 പോയിന്റ് ആണ്. എന്നാൽ മെച്ചപ്പെട്ട ഗൊൾ ഡിഫറൻസ് ഹൈദരബാദിനെ ഒന്നാമത് നിർത്തുന്നു. ഈ പരാജയത്തോടൊ ഈസ്റ്റ് ബംഗാൾ വീണ്ടും അവസാന സ്ഥാനത്ത് ആയി.

Exit mobile version