സൂര്യകുമാർ യാദവുമായി തന്നെ ഇപ്പോഴേ താരതമ്യം ചെയ്യരുത് എന്ന് പാകിസ്താൻ താരം മുഹമ്മദ് ഹാരിസ്

സൂര്യകുമാർ യാദവ്, എബി ഡിവില്ലിയേഴ്സ് എന്നിവരുമായി തന്നെ ഇപ്പോൾ തന്നെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്ന് പാകിസ്ഥാൻ താരം മുഹമ്മദ് ഹാരിസ്. “ഞങ്ങൾ രണ്ടുപേരെയും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ല, സൂര്യയ്ക്ക് 32-33 വയസ്സുണ്ട്. ഞാൻ ഇപ്പോഴും 22 വയസ്സുള്ള ഒരു യുവാവാണ്. സൂര്യ ഉള്ള നിലയിലേക്ക് എത്താൻ എനിക്ക് ഇനിയും ഒരുപാട്റ്റ് ചെയ്യേണ്ടതുണ്ട്,” ഹാരിസ് ഒരു പാകിസ്താൻ യൂട്യൂബ് ചാനലിനോട് പറഞ്ഞു.

“സൂര്യയ്ക്ക് സ്വന്തം ലെവലുണ്ട്, ഡിവില്ലിയേഴ്‌സിന് സ്വന്തം ലെവലുണ്ട്, ഞാൻ എന്റെ സ്വന്തം ലെവലാണ്. ഒരു 360 ഡിഗ്രി ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ എനിക്ക് പേരെടുക്കണം, അല്ലാതെ അവരുടെ പേര് ഉപയോഗിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ പാക്കിസ്ഥാന്റെ ക്യാപ്റ്റനാണ് ഹാരിസ്. രണ്ട് മത്സരങ്ങളിൽ നിന്ന് 32 ശരാശരിയിൽ 64 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ ടീമിലിടം ലഭിയ്ക്കുക ഇത്ര എളുപ്പമോ? – ഷാഹീദ് അഫ്രീദി

യുവ താരം മുഹമ്മദ് ഹാരിസിനെ ഏകദിന സ്ക്വാഡിൽ ഉള്‍പ്പെടുത്തിയതിന് സെലക്ടര്‍മാരെ വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹീദ് അഫ്രീദി. സ്ക്വാഡിൽ യുവ താരത്തെ ഉള്‍പ്പെടുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പ്രാദേശിക ക്രിക്കറ്റ് കളിക്കാത്ത ഒരാളെ അത്തരത്തിൽ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും അഫ്രീദി വ്യക്തമാക്കി.

പാക്കിസ്ഥാനെ പ്രതിനിധീകരിക്കുക ഇത്ര എളുപ്പമുള്ള കാര്യമല്ലെന്നത് ഏവരും ഓര്‍ക്കണമെന്നും അഫ്രീദി കൂട്ടിചേര്‍ത്തു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലാണ് യുവ വിക്കറ്റ് കീപ്പര്‍ താരം തന്റെ അരങ്ങേറ്റം കുറിച്ചത്.

മൂന്ന് മത്സരങ്ങളിലും കളിച്ചുവെങ്കിലും രണ്ട് ഇന്നിംഗ്സിൽ നിന്നായി വെറും 6 റൺസാണ് താരം സ്വന്തമാക്കിയത്. സെലക്ടര്‍മാരുടെ മണ്ടന്‍ തീരുമാനം ആണ് ഇതെന്നും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനങ്ങളെ മാത്രം ആശ്രയിച്ച് സെലക്ഷന്‍ നടത്തുന്നത് അവസാനിപ്പിക്കണം എന്നും അഫ്രീദി പറ‍ഞ്ഞു.

Exit mobile version