ശ്രീലങ്കയില്‍ ലിസ്റ്റ് എ മത്സരത്തില്‍ ഒരോവറില്‍ ആറ് സിക്സുകളുമായി തിസാര പെരേര

ഒരോവറില്‍ ആറ് സിക്സുകളെന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം തിസാര പെരേര. ശ്രീലങ്കയിലെ ലിസ്റ്റ് എ മത്സരത്തില്‍ ആണ് താരത്തിന്റെ ഈ നേട്ടം. ആര്‍ണി സ്പോര്‍ട്സ് ക്ലബിനി വേണ്ടി ഏറ്റവും വേഗത്തിലുള്ള രാണ്ടാമത്തെ അര്‍ദ്ധ ശതകം നേടുന്നതിനിടയിലാണ് തിസാര പെരേര ഒരോവറില്‍ ആറ് സിക്സ് എന്ന നേട്ടവും കരസ്ഥമാക്കിയത്.

ശ്രീലങ്ക ക്രിക്കറ്റ് മേജര്‍ ക്ലബ്ബ്സ് ലിമിറ്റഡ് ഓവര്‍ ടൂര്‍ണ്ണമെന്റിനിടിയലിാണ് തിസാര പെരേരയുടെ ഈ നേട്ടം. ബ്ലൂം ഫീല്‍ഡിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ദില്‍ഹന്‍ കൂറയെയാണ് ഒരോവറില്‍ ആറ് തവണ സിക്സര്‍ പായിച്ച് തിസാര പെരേര ഈ നേട്ടം കൊയ്യുന്ന ആദ്യ ശ്രീലങ്കന്‍ താരമായത്.

13 പന്തില്‍ പുറത്താകാതെ 52 റണ്‍സാണ് തിസാര പെരേര നേടിയത്. 2005ല്‍ രംഗന്‍ സിസിയ്ക്ക് വേണ്ടി കുരുംഗേല യൂത്ത് സിസിയ്ക്കെതിരെ 2005ല്‍ കൗശല്യ വീരരത്നേ നേടിയ 12 പന്തില്‍ നിന്നുള്ള അര്‍ദ്ധ ശതകമാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും അധികം തവണ “ബാറ്റ് കാരി”ചെയ്ത താരമായി ദിമുത് കരുണാരത്നേ

ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കന്‍ നിരയില്‍ അഭിമാനപൂര്‍വ്വമായ പ്രകടനം പുറത്തെടുത്തത് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ മാത്രമാണ്. ടീം 29.2 ഓവറില്‍ 136 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലങ്കന്‍ നായകന്‍ 52 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും അധികം തവണ ബാറ്റ് കാരി ചെയ്ത താരമെന്ന ബഹുമതി ഇതോടെ ലങ്കയുടെ നായകനെ തേടിയെത്തി. മുദ്ദാസര്‍ നാസറും ഗ്രാന്റ് ഫ്ലവറിനൊപ്പമായിരുന്നു ഇന്നത്തെ ഇന്നിംഗ്സ് വരെ ദിമുത് കരുണാരത്നേയുടെ സ്ഥാനം.

ഇത് മൂന്നാം തവണയാണ് ദിമുത് കരുണാരത്നേ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇത്തരം ഇന്നിംഗ്സ് പുറത്തെടുക്കുന്നത്. 2017ലും 2019ലും കാന്‍ഡിയ്ക്ക് വേണ്ടി താരം സമാനമായി രീതിയില്‍ ബാറ്റ് വീശിയിട്ടുണ്ട്. ലോകകപ്പിലും ഈ നേട്ടം സ്വന്തമാക്കുന്ന വെറും രണ്ടാമത്തെ താരമാണ് കരുണാരത്നേ. 1999ല്‍ വിന്‍ഡീസ് താരം റിഡ്‍ലി ജേക്കബ്സ് ആണ് സമാനമായി രീതിയില്‍ തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. അന്ന് ഓസ്ട്രേലിയയ്ക്കെതിരെ ജേക്കബ്സ് 49 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകായയിരുന്നു.

Exit mobile version