ലങ്ക പ്രീമിയര്‍ ലീഗ് തീയ്യതിയില്‍ പിന്നെയും മാറ്റം

നവംബര്‍ 14ന് ആരംഭിക്കേണ്ടിയിരുന്ന ലങ്ക പ്രീമിയര്‍ ലീഗ് 21ലേക്ക് മാറ്റി ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റീന്‍ കാലം താരങ്ങള്‍ക്ക് പാലിക്കുവാന്‍ വേണ്ടിയാണ് ഈ നീക്കം. ഐപിഎലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ക്കും പങ്കെടുക്കുവാന്‍ വേണ്ടിയാണ് ഈ മാറ്റം. ഇത് കൂടാതെ ഒക്ടോബര്‍ 1ന് നടക്കാനിരുന്ന പ്ലേയര്‍ ഡ്രാഫ്ട് ഒക്ടോബര്‍ 9 ലേക്ക് മാറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് പിന്നീട് കൊറോണയുടെ സാഹചര്യം പരിഗണിച്ചാണ് ഈ നവംബര്‍ 14ലിലേക്ക് മാറ്റിയത്. മൂന്ന് അന്താരാഷ്ട്ര വേദികളിലായാണ് എല്‍പിഎല്‍ നടക്കുക.

ലങ്ക പ്രീമിയര്‍ ലീഗിലേക്ക് തങ്ങളുടെ താരങ്ങളെ വിടില്ല, നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ് ബോര്‍ഡ്

ബംഗ്ലാദേശ് താരങ്ങള്‍ക്ക് ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാനാകില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്. പ്രാദേശിക ക്രിക്കറ്റില്‍ തങ്ങളുടെ താരങ്ങള്‍ തിരക്കായിരിക്കുമെന്നും അതിനാല്‍ തന്നെ ലങ്ക പ്രീമിയര്‍ ലീഗിലേക്ക് താരങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നും പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ്.

പ്രധാനമായും ഷാക്കിബിന്റെ വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് ലങ്ക പ്രീമിയര്‍ ലീഗിലാവും നടക്കുകയെന്നാണ് കരുതിയതെങ്കിലും ബോര്‍ഡിന്റെ ഈ തീരുമാനത്തോടെ കാര്യങ്ങള്‍ താരത്തിന് അവതാളത്തിലാവും. ഒക്ടോബര്‍ 1ന് നടക്കാനിരിക്കുന്ന ലേലത്തില്‍ 150 താരങ്ങളാണ് പങ്കെടുക്കുന്നത്.

നവംബര്‍ 14 മുതല്‍ ഡിസംബര്‍ 6 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

ലങ്ക പ്രീമിയര്‍ ലീഗ് മാറ്റി വെച്ചു, ടൂര്‍ണ്ണമെന്റ് ഐപിഎലിന് ശേഷം

ഓഗസ്റ്റ് 28ന് ആരംഭിക്കുവാനിരുന്ന ലങ്ക പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനപതിപ്പ് മാറ്റി വെച്ചു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ക്വാറന്റീന്‍ നിയമങ്ങള്‍ വിദേശ താരങ്ങള്‍ക്ക് ഇപ്പോള്‍ പാലിക്കാന്‍ പറ്റുന്ന സാഹചര്യമല്ലയുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ടൂര്‍ണ്ണമെന്റ് നീട്ടുന്നത്. ടൂര്‍ണ്ണമെന്റ് ഐപിഎലിന് ശേഷം നവംബര്‍ മധ്യത്തോടെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ശ്രീലങ്കയിലേക്ക് കയറുന്ന ഏത് വിദേശയാളും 14 ദിവസത്തെ ക്വാറന്റീന് പോകണമെന്നാണ് നിയമം. ടൂര്‍ണ്ണമെന്റിന് എത്തുന്ന വിദേശ താരങ്ങള്‍ ഈ വരുന്ന ഞായറാഴ്ചയ്ക്കുള്ളില്‍ ശ്രീലങ്കയില്‍ എത്തിയാല്‍ മാത്രമേ അവര്‍ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കളിക്കുവാന്‍ സാധിക്കുകയുള്ളുവായിരുന്നു.

അത് ഇപ്പോള്‍ നടപ്പിലാകില്ല എന്ന് മനസ്സിലാക്കിയതോടെയാണ് ടൂര്‍ണ്ണമെന്റ് മാറ്റുവാനായി അധികാരികള്‍ തീരുമാനിച്ചത്.

ലങ്ക പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28ന് ആരംഭിക്കുവാന്‍ ബോര്‍ഡിന്റെ അംഗീകാരം

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നീളുന്ന ലങ്ക പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ബോര്‍ഡ് ഈ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് അനുമതി കൊടുത്തത്. 4 അന്താരാഷ്ട്ര വേദികളിലായി 23 മത്സരങ്ങളാവും ലീഗിലുണ്ടാകുക.

കൊളംബോ, കാന്‍ഡി, ഗോള്‍, ഡാംബുല്ല, ജാഫ്ന എന്നിവിടങ്ങളിലെ അഞ്ച് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, രണഗിരി ഡാംബുല്ല അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, പല്ലേകീലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, സൂര്യവേവ മഹിന്ദ രാജപക്സേ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയാണ് മത്സരവേദി.

70 അന്താരാഷ്ട്ര താരങ്ങളും 10 മുന്‍ നിര കോച്ചുമാരും ടൂര്‍ണ്ണമെന്റുമായി സഹകരിക്കുമെന്നാണ് അറിയുന്നത്.

Exit mobile version