ആദ്യ നാലു മത്സരങ്ങളും തോൽക്കുന്ന ആദ്യ ചെൽസി പരിശീലകനായി ലമ്പാർഡ്

ഇന്നലെ റയൽ മാഡ്രിഡിനോട് കൂടെ പരാജയപ്പെട്ടതോട ചെൽസി പരിശീലകൻ ലമ്പാർഡ് ഒരു മോശം റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തു. ചുമതലയേറ്റ ശേഷമുള്ള ആദ്യ നാലു മത്സരങ്ങളിലും പരാജയം. പ്രീമിയർ ലീഗ് യുഗം ആരംഭിച്ച ശേഷം ചെൽസി പരിശീലകനായി ചുമതലയേറ്റ ഒരു പരിശീലകനും ഇല്ലാത്ത നാണക്കേടായി ഇത്. ചെൽസി താൽക്കാലിക പരിശീലകനായാണ് ലമ്പാർഡിനെ നിയമിച്ചത്‌. ആ നിയമനം തെറ്റായി പോയി എന്ന ആശങ്കയിലാണ് ചെൽസി ആരാധകർ ഇപ്പോൾ.

പ്രീമിയർ ലീഗിൽ വോൾവസിനോടും ബ്രൈറ്റണോടും പരാജയപ്പെട്ട ലമ്പാർഡിന്റെ ചെൽസി ചാമ്പ്യൻസ് ലീഗിൽ റയലിനോട് രണ്ടു തവണയും പരാജയപ്പെട്ടു. ഈ നാലു മത്സരങ്ങളിൽ ചെൽസിക്ക് ആകെ നേടാൻ ആയത് 1 ഗോൾ മാത്രമാണ്. ഇങ്ങനെ എല്ലാം ആണെങ്കിലും ചെൽസി ലമ്പാർഡിനെ സീസൺ അവസാനം വരെ നിലനിർത്തും. ഇനി പ്രതീക്ഷകൾ ഒന്നും ഈ സീസണിൽ ഇല്ലാത്ത ചെൽസി കൂടുതൽ നാണക്കേടുകൾ ഒഴിവാക്കുക ആകും ലക്ഷ്യമിടുക‌. സീസൺ അവസാനം ഒരു പുതിയ സ്ഥിരം പരിശീകനെയും ചെൽസി കൊണ്ടു വരും.

ഫ്രാങ്ക് ലമ്പാർഡിനെ എവർട്ടൺ പുറത്താക്കി

പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ അവരുടെ പരിശീലകൻ ഫ്രാങ്ക് ലമ്പാർഡിനെ പുറത്താക്കി. ക്ലബ് റിലഗേഷൻ ഭീഷണിയിൽ ആയതിനാലാണ് ക്ലബ് ലമ്പാർഡിനെ പുറത്താക്കാൻ കാരണം. ഇപ്പോൾ എവർട്ടൺ 19-ാം സ്ഥാനത്ത് നിൽക്കുകയാണ്. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-0ന്റെ പരാജയം എവർട്ടൺ ഏറ്റുവാങ്ങിയിരുന്നു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടേബിളിൽ 16-ാം സ്ഥാനത്ത് നിൽക്കുമ്പോൾ ആയിരുന്നു എവർട്ടൺ ടീമിന്റെ ചുമതല ലാമ്പാർഡ് ഏറ്റെടുക്കുന്നത്. അന്ന് റിലഗേഷനിൽ നിന്ന് എവർട്ടണെ രക്ഷിക്കാൻ ലമ്പാർഡിനായി. എന്നാൽ ഈ സീസണിൽ കാര്യ‌ങ്ങൾ മെച്ചപ്പെടുത്താൻ ലമ്പാർഡിനായില്ല.

അവസാന 10 മത്സരങ്ങളിൽ എവർട്ടണ് ജയിക്കാൻ ആയിട്ടില്ല. ആദ്യ 20 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകൾ മാത്രമേ എവർട്ടണ് നേടാൻ ആയിട്ടുള്ളൂ. അവസാന രണ്ടു സീസണുകൾക്ക് ഇടയിൽ എവർട്ടൻ പുറത്താക്കുന്ന നാലാമത്തെ മാനേജർ ആണ് ലമ്പാർഡ്. കാർലോ ആൻസലോട്ടി, റാഫേൽ ബെനിറ്റസ്, ഡങ്കൻ ഫെർഗൂസൺ എന്നിവരും നേരത്തെ പുറത്തായിരുന്നു.

ജെറാഡിന് മുന്നിൽ ലമ്പാർഡ് തോറ്റു, എവർട്ടണ് തുടർച്ചയായ രണ്ടാം പരാജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് ഇംഗ്ലീഷ് ഇതിഹാസ മധ്യനിര താരങ്ങളുടെ പോരാട്ടമായിരുന്നു. ജെറാഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയും ലമ്പാർഡ് പരിശീലിപ്പിക്കുന്ന എവർട്ടണും ഏറ്റുമുട്ടിയപ്പോൾ ജെറാഡിന് വിജയം. വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കയിരുന്നു ആസ്റ്റൺ വില്ലയുടെ വിജയം. എവർട്ടന്റെ ലീഗിലെ തുടർച്ചയായ രണ്ടാം പരാജയമാണ്. അവർ ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസിയയോടും പരാജയപ്പെട്ടിരുന്നു.

ഇന്ന് ഇരു ടീമുകളുടെ തുടക്കത്തിൽ ഒപ്പത്തിനൊപ്പം പോരാടി. 25ആം മിനുട്ടിൽ ഗോർഡനിലൂടെ എവർട്ടൺ ലീഡ് എടുത്തു എങ്കിലും ഓഫ്സൈഡ് ആയി. ആറ് മിനുട്ട് കഴിഞ്ഞ് ഇംഗ്സിന്റെ ഒരു ഒടം കാലൻ സ്ട്രൈക്ക് വില്ലയെ മുന്നിൽ എത്തിച്ചു. ഈ ഗോളിന് മറുപടി കണ്ടെത്താൻ എവർട്ടണ് ആയില്ല. രണ്ടാം പകുതിയിൽ കളി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 86ആം മിനുട്ടിൽ ബുയെന്ദിയയിലൂടെ വില്ല ലീഡ് ഇരട്ടിയാക്കി. വാറ്റ്കിൻസിന്റെ പാസിൽ നിന്നായിയിരുന്നു ബുയെന്ദിയയുടെ ഫിനിഷ്.

ഈ ഗോൾ വഴങ്ങി തൊട്ടു പിന്നാലെ എവർട്ടൺ ഒരു ഗോൾ മടക്കി. ഒനാനയുടെ ഒരു ക്രോസ് ഡിയ്ഗ്നെയുടെ കാലിൽ തട്ടി സെൽഫ് ഗോളായി മാറി. ഈ ഗോൾ അവസാന നിമിഷങ്ങളിൽ കളി ആവേശകരം ആക്കി എങ്കിലും പരാജയം ഒഴിവാക്കാൻ എവർട്ടണ് ആയില്ല. ആസ്റ്റൺ വില്ലക്ക് ഇത് സീസണിലെ ആദ്യ വിജയമാണ്.

Story Highlight: Everton taste another defeat as Gerrard got better of Lampard

ഇത് പുതിയ എവർട്ടൺ!! ലമ്പാർഡിന്റെ എവർട്ടണ് ലീഗിലെ ആദ്യ വിജയം!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലമ്പാർഡിന്റെ കീഴിൽ എവർട്ടണ് ആദ്യ വിജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട എവർട്ടൺ ഏകപക്ഷീയമായ വിജയമാണ് ഇന്ന് നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടൺ വിജയിച്ചത്. ആദ്യ 23 മിനുട്ടിൽ തന്നെ എവർട്ടൺ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. പത്താം മിനുട്ടിൽ അവരുടെ വിശ്വസ്തനായ കോൾമാൻ ആണ് ലീഡ് നൽകിയത്.

പിന്നാലെ 23ആം മിനുട്ടിൽ ഡിഫൻഡർ മൈക്കിൾ കീനിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലും എവർട്ടൺ അറ്റാക്ക് തുടർന്നു. അവസാനം 78ആം മിനുട്ടിൽ റിച്ചാർലിസന്റെ സ്ട്രൈക്ക് ഗോർഡനിൽ തട്ടി വലയിൽ എത്തി. ഡച്ച് താരം വാൻ ഡെ ബീക് ഇന്ന് എവർട്ടൺ മിഡ്ഫീൽഡിൽ 90 മിനുട്ടും കളിച്ചു. ഡെലെ അലി സബ്ബായും ഇന്ന് എത്തി.

ഈ വിജയത്തോടെ എവർട്ടണ് 22 പോയിന്റ് ആയി. അവർക്ക് തൽക്കാലം റിലഗേഷൻ ഭീതി ഒഴിഞ്ഞു. എവർട്ടൺ 16ആം സ്ഥാനത്തും ലീഡ്സ് 15ആം സ്ഥാനത്തുമാണ് ഉള്ളത്.

ലമ്പാർഡിന് എവർട്ടണിൽ ആദ്യ വിജയം

എവർട്ടൺ പരിശീലകനായി ചുമതലയേറ്റ ലമ്പാർഡ് തന്റെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് എഫ് എ കപ്പ് നാലാം റൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ ഗുഡിസൺ പാർക്കിൽ വെച്ച് നേരിട്ട എവർട്ടൺ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലമ്പാർഡ് ചെൽസിയിലും ഡാർബി കൗണ്ടിയിലും കാണിച്ചത് പോലെ അറ്റാക്കിംഗ് ഫുട്ബോളുമായാണ് എവർട്ടൺ കരിയറും ആരംഭിച്ചത്.

ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ യറി മിനയിലൂടെയാണ് എവർട്ടൺ ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിച്ചാർലിസണിലൂടെ ലമ്പാർഡിന്റെ ടീം ലീഡ് ഇരട്ടിയാക്കി. 54ആം മിനുട്ടിൽ ടോണിയുടെ ഒരു പെനാൾട്ടിയിലൂടെ ബ്രെന്റ്ഫോർഡ് കളിയിലേക്ക് തിരികെ വന്നു. എന്നാൽ 62ആം മിനുട്ടിലെ ഹോൾഗേറ്റിന്റെ ഗോൾ കളി വീണ്ടും എവർട്ടണ് അനുകൂലമാക്കി. മത്സരത്തിന്റെ അവസാന നിമിഷം ടൗൺസെൻഡ് കൂടെ ഗോൾ നേടിയതോടെ എവർട്ടൺ വിജയം പൂർത്തിയായി. പുതിയ സൈനിംഗുകളായ വാൻ ഡെ ബീകും ഡെലെ അലിയും ഇന്ന് എവർട്ടണായി ഇറങ്ങിയിരുന്നില്ല.

Exit mobile version