ഇന്ത്യയ്ക്കെതിരെയുള്ള തന്റെ ടെസ്റ്റ് അരങ്ങേറ്റം ഉജ്ജ്വലമാക്കി കൈല്‍ ജൈമിസണ്‍

ന്യൂസിലാണ്ടിനായി തന്റെ ടെസ്റ്റ് അരങ്ങേറ്റം വെല്ലിംഗ്ടണില്‍ നടത്തിയ ജൈമിസണിന് സ്വപ്നതുല്യമായ തുടക്കം. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി വിക്കറ്റ് ചേതേശ്വര്‍ പുജാരയെ പുറത്താക്കിയാണ് കൈല്‍ സ്വന്തമാക്കിയത്.

തൊട്ടടുത്ത ഓവറില്‍ വിരാട് കോഹ്‍ലിയെ പുറത്താക്കിയ കൈല്‍ ജൈമിസണ്‍ ലഞ്ചിന് ശേഷം ഹനുമ വിഹാരിയുടെ വിക്കറ്റും നേടി. 14 ഓവറില്‍ 38 റണ്‍സ് നേടിയാണ് ജൈമിസണ്‍ തന്റെ ഈ മൂന്ന് വിക്കറ്റുകളും നേടിയത്. മത്സരം 55 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.

മഴ വില്ലനായി, ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു, ഇന്ത്യ 122/5 എന്ന നിലയില്‍

ഇന്ത്യ-ന്യൂസിലാണ്ട് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയ്ക്ക് തടസ്സം സൃഷ്ടിച്ച് മഴ. ഉച്ച ഭക്ഷണത്തിന് ശേഷം 79/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 122/5 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. ആദ്യ ദിവസം 55 ഓവര്‍ മാത്രമാണ് എറിയുവാനായത്.

അജിങ്ക്യ രഹാനെയും(38*), ഋഷഭ് പന്തും(10*) ആണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. നേരത്തെ മയാംഗ് അഗര്‍വാള്‍(34) ഒഴികെ മറ്റ് താരങ്ങളെല്ലാം പരാജയമാകുകയായിരുന്നു. നാലാം വിക്കറ്റില്‍ 48 റണ്‍സ് നേടിയ മയാംഗ്-അജിങ്ക്യ രഹാനെയുടെ പ്രകടനമാണ് ഇന്ത്യന്‍ നിരയില്‍ ഇതുവരെയുള്ളതില്‍ മികച്ച പ്രകടനം.

ഇപ്പോള്‍ ഋഷഭ് പന്തുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ രഹാനെ 21 റണ്‍സ് കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്. ന്യൂസിലാണ്ടിനായി കൈല്‍ ജൈമിസണ്‍ മൂന്ന് വിക്കറ്റ് നേടി

ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ഇന്ത്യന്‍ പ്രതീക്ഷകള്‍ രഹാനെയിലും മയാംഗ് അഗര്‍വാളിലും

ന്യൂസിലാണ്ടിനെതിരെ വെല്ലിംഗ്ടണിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ. 40/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചിരിക്കുന്നത് 39 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി മയാംഗ് അഗര്‍വാളും അജിങ്ക്യ രഹാനെയുമാണ്.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തീരുമാനിക്കുകയായിരുന്നു. 16 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പുജാരയെയും(11) വിരാട് കോഹ്‍ലിയെയും(2) അടുത്തടുത്ത ഓവറുകളില്‍ നഷ്ടമാകുകയായിരുന്നു. 28 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 79/3 എന്ന നിലയിലാണ് നിലകൊള്ളുന്നത്.

പൃഥ്വിയെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ കൈല്‍ ജാമിസണാണ് പുജാരയുടെയും കോഹ്‍ലിയുടെയും വിക്കറ്റ്. ഇന്ത്യയ്ക്കായി 29 റണ്‍സുമായി മയാംഗും 19 റണ്‍സ് നേടി രഹാനെയുമാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

Exit mobile version