വനിത യൂറോ കപ്പ് ടൂർണമെന്റിന് ഇടയിൽ താൻ നേരിട്ട കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് കളത്തിൽ മറുപടി പറഞ്ഞു 27 കാരിയായ ഇംഗ്ലണ്ട് പ്രതിരോധ താരം ജെസ് കാർട്ടർ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾക്ക് ഇടയിൽ ആരു പ്രകടനം മോശമാണ് എന്നു പറഞ്ഞു താരം കടുത്ത വംശീയ അധിക്ഷേപങ്ങൾ നേരിട്ടത്. താരത്തെ ടീമിൽ നിന്നു പുറത്താക്കണം എന്നും മുറവിളികൾ ഉയർന്നു. എന്നാൽ ടൂർണമെന്റിൽ എല്ലാ കളിയിലും താരത്തെ ഇറക്കിയ പരിശീലക സറീന വിങ്മാൻ വിവാദങ്ങൾക്ക് നല്ല മറുപടി ആണ് നൽകിയത്.
അധിക്ഷേപങ്ങൾ കാരണം ജെസ് താൻ സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുക ആണെന്ന് പറഞ്ഞിരുന്നു. താരത്തിന് പിന്തുണയും ആയി ഇയാൻ റൈറ്റ് അടക്കമുള്ള ഇംഗ്ലണ്ട് ഇതിഹാസ താരങ്ങൾ എത്തിയിരുന്നു. റേസിസ്റ്റുകൾക്ക് കടുത്ത മറുപടിയാണ് യൂറോ കപ്പ് ഫൈനലിൽ ഗോതം സിറ്റി പ്രതിരോധ താരം നൽകിയത്. 120 മിനിറ്റിൽ അധിക നേരവും ഇംഗ്ലണ്ട് ഗോൾ പോസ്റ്റിലേക്ക് ഇരച്ചു വന്ന സ്പാനിഷ് മുന്നേറ്റത്തെ ലിയ വില്യംസനും ജെസ് കാർട്ടറും ഗോൾ കീപ്പർ ഹന്ന ഹാംപ്ടനും ഹൃദയം കൊണ്ട് കളിച്ചാണ് ഇന്ന് തടഞ്ഞത്. പലപ്പോഴും നേർത്ത വ്യത്യാസത്തിൽ ആണ് സ്‌പെയിനിന്റെ വിജയഗോൾ അവർ തടഞ്ഞത്. 120 മിനിറ്റ് പാറ പോലെ ഇംഗ്ലണ്ട് പ്രതിരോധത്തിൽ ഉറച്ച നിന്ന മുൻ ചെൽസി, ബിർമിങ്ഹാം സിറ്റി പ്രതിരോധതാരം റേസിസ്റ്റുകളുടെ ഭീഷണികൾക്ക് അതിശക്തമായ മറുപടി തന്നെയാണ് നൽകുന്നത്.