യുവേഫ നാഷൺസ് ലീഗ് നാളെ മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന യുവേഫ നാഷൺസ് ലീഗിന് നാളെ തുടക്കമാകും. നാളെ ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള മത്സരത്തോടെയാണ് രാജ്യങ്ങളുടെ ലീഗ് പോരാട്ടത്തിന് തുടക്കമാവുക. നാല് ലീഗുകളിലായി 55 ടീമുകളാണ് നാഷൺസ് ലീഗിൽ പങ്കെടുക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തിലാണ് ലീഗുകളെ നാലാക്കി വേർതിരിച്ചിരിക്കുന്നത്.

ഒരോ ലീഗിലെയും അവസാന നാലു സ്ഥാനക്കാർ അടുത്ത വർഷം താഴ്ന്ന ലീഗിലേക്ക് തരം താഴ്ത്തപ്പെടുന്ന രീതിയിലാകും ലീഗ് നടക്കുക. മികച്ച ടീമുകൾക്ക് പ്രൊമോഷനും ഉണ്ടാകും. ലീഗ് എ, ലീഗ് ബി, ലീഗ് സി, ലീഗ് ഡി എന്നിങ്ങനെയാണ് ലീഗിന്റെ പേരുകൾ.

ഒരോ ലീഗിനേയും മത്സരങ്ങൾ എളുപ്പത്തിലാക്കാൻ വേണ്ടി നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുമുണ്ട്. ഒരു ഗ്രൂപ്പിൽ മൂന്ന് ടീമുകൾ എന്ന രീതിയിലാണ് ലീഗ് എയെ തരം തിരിച്ചിരിക്കുന്നത്. യൂറോ കപ്പ് യോഗ്യതയ യുവേഫ നാഷൺസ് ലീഗിലൂടെയാക്കാനും പദ്ധതിയുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിലെ കരുത്തർ ഏറ്റുമുട്ടുന്നത് ലീഗ് എയിലാണ്.

ലീഗ് എ യിലെ ഗ്രൂപ്പുകളും ടീമുകളും;

ഗ്രൂപ്പ് 1; ഫ്രാൻസ്, ജർമ്മനി, ഹോളണ്ട്
ഗ്രൂപ്പ് 2; ബെൽജിയം, സ്വിറ്റ്സർലാന്റ്, ഐസ്‌ലാന്റ്
ഗ്രൂപ്പ് 3; ഇറ്റലി, പോർച്ചുഗൽ, പോളണ്ട്
ഗ്രൂപ്പ് 4; ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്പെയിൻ