150 മില്യൺ ഒരു താരത്തിനായി നൽകാൻ ആവില്ല എന്ന് ബയേൺ

Newsroom

SportBILD-ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ബയേൺ മ്യൂണിക്കിന്റെ സിഇഒ ഒലിവർ കാൻ, നൈജീരിയൻ ഫോർവേഡ് വിക്ടർ ഒസിമെനായി നാപോളി ആവശ്യപ്പെടുന്ന തുക അന്യായം ആണെന്ന് അഭിപ്രായപ്പെട്ടു. 150 മില്യൺ യൂറോ ആണ് നാപോളി ഒസിമെനെ വിട്ടു നൽകാൻ ആയി ക്ലബുകളോട് ആവശ്യപ്പെടുന്നത്. അത്തരം വലിയ നിക്ഷേപത്തിന് എന്ത് ഗ്യാരന്റി ആണ് താരങ്ങൾ നൽകുന്നത് എന്ന് ഒളിവെർ ഖാൻ ചോദിച്ചു.

Picsart 23 04 13 12 03 26 752

നൈജീരിയൻ ദേശീയ ടീമിലും ഒപ്പം നാപോളിക്ക് ആയും തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധ ആകർഷിച്ച പ്രതിഭാധനനായ ഒസിമെനെ സ്വന്തമാക്കാൻ ബയേൺ ശ്രമിച്ചിരുന്നു. എന്നാൽ വലിയ തുക ആയതു കൊണ്ട് ബയേൺ ചർച്ചകൾക്ക് തയ്യാറായില്ല.

“അത്തരമൊരു ഫീസിനെക്കുറിച്ച് പറയുമ്പോൾ, ഞങ്ങൾ ചോദ്യം ചോദിക്കണം: ഈ പണത്തിന് കളിക്കാരൻ നിങ്ങൾക്ക് ഒരു ഗ്യാരണ്ടി നൽകുന്നുണ്ടോ?” ഖാൻ ചോദിച്ചു. ആധുനിക ഫുട്ബോളിൽ ട്രാൻസ്ഫർ ഫീസ് അഭൂതപൂർവമായ ഉയരത്തിൽ എത്തുമ്പോൾ, “അത്ര വലിയ തുക ഒരു താരത്തിനായി ചിലവഴിക്കുന്നത് തീർച്ചയായും ഒരു വലിയ അപകടമായിരിക്കും,” അദ്ദേഹം സമ്മതിച്ചു. നേരത്തെ ഹാളണ്ടിനെ സ്വന്തമാക്കാൻ ബയേൺ ശ്രമിച്ചിരുന്നു എന്നും വലിയ വേതനം നൽകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് ബയേൺ ആ ട്രാൻസ്ഫറിൽ നിന്ന് പിന്മാറിയത് എന്നും ഖാൻ പറഞ്ഞു.