സെമിയില്‍ കണ്ണൂരും കോഴിക്കോടും നേര്‍ക്കുനേര്‍

Newsroom

Resizedimage 2025 12 13 20 11 48 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ രണ്ടാം സെമി ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ നേരിടും. ഡിസംബര്‍ 14 ന് രാത്രി 7.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തില്‍ കാലിക്കറ്റ് വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് എഫ്‌സി ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 23 പോയിന്റ് സ്വന്തമാക്കി ഒന്നാമതായും കണ്ണൂര്‍ വാരിയേഴ്‌സ് മൂന്ന് ജയം, നാല് സമനില, മൂന്ന് തോല്‍വിയുമായി പതിമൂന്ന് പോയിന്റ് നേടി നാലാമതായും ആണ് സെമി ഫൈനലിന് യോഗ്യത നേടിയത്.

1000379205


അവസാന മത്സരം തൃശൂര്‍ മാജികിനെതിരെ ജയിച്ച അത്മവിശ്വാസത്തിലാണ് കണ്ണൂരിന്റെ വരവ്. അതോടൊപ്പം തൃശൂരിനെതിരെയുള്ള മത്സരത്തില്‍ ഗോളവസരം സൃഷ്ടിക്കുന്നതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു. എന്നിരുന്നാലും ഫിനിഷിങ്ങിലെ പോരായ്മ പരിഹരിക്കേണ്ടതുണ്ട്. പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ദിനേറോ, മധ്യനിര താരം എണസ്റ്റീന്‍ ലവ്‌സാംബ, പ്രതിരോധ താരങ്ങളാണ് നിക്കോളാസ്, ഷിബിന്‍ ഷാദ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.

നിക്കോളാസും ലവ്‌സംബയും പരിക്ക് മാറി സെമി ഫൈനല്‍ കളിക്കുമെന്നാണ് പ്രതീക്ഷ. നിര്‍ണായ സമയങ്ങളില്‍ ആക്രമണത്തിന് മൂര്‍ച്ഛകൂട്ടാന്‍ മുഹമ്മദ് സിനാനും അസിയര്‍ ഗോമസുമുണ്ട് കരുത്തായി പരിചയസമ്പന്നന്‍ കീന്‍ ലൂയിസും. പരിക്ക് മാറി ടി ഷിജിന്‍ തൃശൂര്‍ മാജികിന് എതിരെ ഇറങ്ങിയിരുന്നു. നിര്‍ണയക മത്സരത്തില്‍ തൃശൂരിനെതിരെ ഗോള്‍ വഴങ്ങാതെ കാത്ത രണ്ടാം നമ്പര്‍ ഗോള്‍ കീപ്പര്‍ അല്‍കേഷ് രാജ് ടീമിന് കരുത്ത് പകരും.


സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരും ശക്തരുമാണ് കാലിക്കറ്റ് എഫ്‌സി. കോഴിക്കോട്ടുകാരായ മുഹമ്മദ് അജ്‌സല്‍, കെ.പ്രശാന്ത്, മുഹമ്മദ് റോഷല്‍ നയിക്കുന്ന അറ്റാകിംങ് നിര. അജ്‌സല്‍ പത്ത് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോള്‍ നേടി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്. കൂട്ടിന് പ്രശാന്തും സെബാസ്റ്റ്യന്‍ റിന്‍കണും ഉണ്ട്. ഇരുവരും 3 മൂന്ന് അസിസ്റ്റും 3 ഗോളും വീതം നേടിയിട്ടുണ്ട്. ലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ടീമും കോഴിക്കോട് ആണ്. പത്ത് മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ അടിച്ചപ്പോള്‍ 11 ഗോളുകള്‍ മാത്രമാണ് തിരിച്ചു വാങ്ങിയത്. അതോടൊപ്പം പത്തില്‍ ഏഴ് മത്സരവും വിജയിക്കുകയും അവസാനം കളിച്ച ആറ് മത്സരത്തിലും തോല്‍വി അറിയാതെയാണ് സെമിയിലേക്ക് പ്രവേശിച്ചത്. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന ബോവാസോക്കും പ്രതിരോധ താരം അജയ് അലക്‌സിനും തിരുവനന്തപുരം കൊമ്പന്‍സിനെതിരെ പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. ബോവാസോ പരിക്ക് മാറി തിരിച്ചെത്താനാണ് സാധ്യത.
സെമി ഫൈനല്‍ ഒറ്റ നോക്കൗട്ട് മത്സരമായതിനാല്‍ ഇരുടീമുകളെയും എഴുതി തള്ളാന്‍ സാധിക്കില്ല. ആ ദിവസം മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് വിജയിക്കാന്‍ സാധിക്കും.