ടോട്ടനം ഹോട്ട്സ്പർ സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനെ 2-0 ന് തകർത്ത ക്രിസ്റ്റൽ പാലസ്, ക്ലബ്ബിൻ്റെ ചരിത്രത്തിൽ ആദ്യമായി സ്പർസിനെതിരെ ലീഗ് ഡബിൾ പൂർത്തിയാക്കി. എബെറേചി ഈസെയാണ് മത്സരത്തിലെ താരം. ഇരട്ട ഗോൾ നേടി ഈസെ പാലസിന് വിജയം ഉറപ്പാക്കി.

വരാനിരിക്കുന്ന യൂറോപ്പാ ലീഗ് ഫൈനലിന് മുന്നോടിയായി നിരവധി മാറ്റങ്ങളോടെ ഇറങ്ങിയ ടോട്ടൻഹാമിന് മത്സരത്തിലുടനീളം ബുദ്ധിമുട്ടേണ്ടിവന്നു. കുലുസേവ്സ്കിക്ക് പരിക്ക് പറ്റിയതും സ്പർസിന് തിരിച്ചടിയായി. സൺ ഹ്യൂങ്-മിൻ തിരിച്ചെത്തിയിട്ടും ആക്രമണത്തിൽ മൂർച്ചയില്ലാത്ത പ്രകടനമാണ് സ്പർസ് കാഴ്ചവെച്ചത്. ഈ സീസണിൽ 11-ാം തവണയാണ് അവർ ഹോം ഗ്രൗണ്ടിൽ ആദ്യം ഗോൾ വഴങ്ങുന്നത്.
ഈസെയുടെ രണ്ട് ഗോളുകൾ ഈ സീസണിലെ അദ്ദേഹത്തിൻ്റെ ഗോൾ സംഭാവനകളുടെ എണ്ണം 15 ആക്കി ഉയർത്തി. ഇത് കഴിഞ്ഞ സീസണിലെ അദ്ദേഹത്തിൻ്റെ റെക്കോർഡിന് തുല്യമാണ്.
ഈ വിജയം എഫ്എ കപ്പ് ഫൈനലിന് മുന്നോടിയായി പാലസിന് ആത്മവിശ്വാസം നൽകും. അതേസമയം, ലീഗിൽ 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടോട്ടൻഹാമിന് ഇനി യൂറോപ്പ ലീഗ് ഫൈനൽ മാത്രമാണ് പ്രതീക്ഷ