സെൽറ്റ വിഗോയുടെ ആവേശകരമായ തിരിച്ചുവരവിനെ അതിജീവിച്ച് റയൽ മാഡ്രിഡ് കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ 5-2 എന്ന സ്കോറിനായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. സമാനമായ സ്കോറിന് എൽ ക്ലാസികോ മത്സരം പരാജയപ്പെട്ട റയലിന് ഒരു ആശ്വാസമാകും ഈ ജയം.

സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന നാടകീയമായ മത്സരത്തിൽ യുവ ബ്രസീലിയൻ സ്‌ട്രൈക്കർ എൻഡ്രിക്ക് മികച്ച പ്രകടനം കാഴ്ചവച്ചു, എക്സ്ട്രാ ടൈമിൽ എൻഡ്രിക്ക് രണ്ട് നിർണായക ഗോളുകൾ നേടി.
ആദ്യ പകുതിയിൽ കൈലിയൻ എംബാപ്പെ മാഡ്രിഡിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു, എന്നാൽ സെൽറ്റയ്ക്ക് ഒരു പെനാൽറ്റി വിധിക്കാതിരുന്നത് ചോദ്യങ്ങൾ ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂനിയർ മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കി. എന്നാൽ ജോനാഥൻ ബാംബയിലൂടെ സെൽറ്റ തിരിച്ചടിച്ചു, സ്റ്റോപ്പേജ് ടൈം പെനാൽറ്റി ഉൾപ്പെടെ രണ്ട് ഗോളുകൾ നേടി അവർ കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടി.
അധിക സമയത്ത്, ബോക്സിന്റെ അരികിൽ നിന്ന് എൻഡ്രിക്കിന്റെ ഉജ്ജ്വലമായ സ്ട്രൈക്ക് മാഡ്രിഡിന്റെ ലീഡ് പുനഃസ്ഥാപിച്ചു, തുടർന്ന് ഫെഡെ വാൽവെർഡെയുടെ ഗോളും, പിന്നെ ബാക്ക്ഹീൽ ഗോളിലൂടെ എൻഡ്രിക്കും റയലിന്റെ വിജയം ഉറപ്പിച്ചു.