ഫിഫ ലോകകപ്പ് കളിക്കാൻ യോഗ്യത നേടാൻ ആവാതെ ആഫ്രിക്കൻ വമ്പന്മാർ ആയ നൈജീരിയ. ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫിലേക്ക് യോഗ്യത നേടാനുള്ള ആഫ്രിക്കൻ പ്ലെ ഓഫ് ഫൈനലിൽ ഡി.ആർ കോംഗോയോട് പെനാൽട്ടി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടതോടെയാണ് വിക്ടർ ഒസിമഹൻ അടക്കമുള്ള സൂപ്പർ താരങ്ങളാൽ നിറഞ്ഞ നൈജീരിയ ലോകകപ്പ് യോഗ്യത നേടാനുള്ള അവസാന ശ്രമത്തിൽ നിന്നും പരാജയപ്പെട്ടത്.

ഫ്രാങ്ക് ഒൻയെകയിലൂടെ മൂന്നാം മിനിറ്റിൽ മുന്നിൽ എത്തിയ നൈജീരിയക്ക് എതിരെ 32 മത്തെ മിനിറ്റിൽ മെച്ചക് എലിയായിലൂടെ കോംഗോ സമനില പിടിച്ചു. തുടർന്ന് 90 മിനിറ്റിലും എക്സ്ട്രാ സമയത്തും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആവാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ആദ്യ 5 പെനാൽട്ടിയിൽ ഇരു ടീമുകളും 2 വീതം പെനാൽട്ടി പാഴാക്കിയപ്പോൾ ഷൂട്ട് ഔട്ട് സഡൻ ഡെത്തിലേക്ക് നീണ്ടു. തുടർന്ന് സെമി അയായുടെ പെനാൽട്ടി കോംഗോ ഗോൾ കീപ്പർ ലക്ഷ്യം കണ്ടപ്പോൾ പെനാൽട്ടി ലക്ഷ്യം കണ്ട ചാൻസൽ ബെമ്പ കോംഗോക്ക് ഇന്റർ കോണ്ടിനെന്റൽ പ്ലെ ഓഫ് യോഗ്യത നൽകി. മാർച്ചിൽ ആണ് ഈ മത്സരം നടക്കുക.














