ഈ മാസം കൊളംബിയയ്ക്കും അർജൻ്റീനയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് നെയ്മർ പുറത്ത്. പരിക്കേറ്റ നെയ്മറിന് പകരം കൗമാരക്കാരനായ റയൽ മാഡ്രിഡ് ഫോർവേഡ് എൻഡ്രിക്കിനെ ബ്രസീൽ ടീമിൽ എടുത്തു. നീണ്ട പരിക്കിന് ശേഷം തിരിച്ചുവരാനൊരുങ്ങിയ നെയ്മറിന് പേശികൾക്ക് വീണ്ടും പരിക്കേറ്റതിനാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

ഹെഡ് കോച്ച് ഡോറിവൽ ജൂനിയർ മറ്റ് രണ്ട് മാറ്റങ്ങൾ കൂടെ ടീമിൽ വരുത്തിയിട്ടുണ്ട്. ഡാനിലോയ്ക്ക് പകരം ഫ്ലെമെംഗോയുടെ അലക്സ് സാന്ദ്രോയെയും മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സണിന് പകരം ഒളിമ്പിക് ലിയോണൈസ് ഗോൾകീപ്പർ ലൂക്കാസ് പെറിയെയും ടീമിലേക്ക് വിളിച്ചു.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുമായി CONMEBOL സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ, മാർച്ച് 21 ന് കൊളംബിയയ്ക്ക് ആതിഥേയത്വം വഹിക്കും, മാർച്ച് 26 ന് അർജൻ്റീനയെ എവേ ഗ്രൗണ്ടിലും നേരിടും. മികച്ച ആറ് ടീമുകൾ 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.