അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. വെനസ്വേലയ്‌ക്കെതിരായ യോഗ്യതാ മത്സരത്തിനായി മെസ്സി നിലവിൽ അർജൻ്റീന ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടെങ്കിലും, അവസാന യോഗ്യതാ മത്സരത്തിലെ താരത്തിൻ്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

അർജൻ്റീന പരിശീലകൻ ലയണൽ സ്കലോണിയുടെയും മാധ്യമപ്രവർത്തകൻ ഫെർണാണ്ടോ സിസിൻ്റെയും റിപ്പോർട്ടുകൾ അനുസരിച്ച്, മെസ്സിക്ക് ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ മെസ്സി ഇക്വഡോറിലേക്ക് യാത്ര ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
എംഎൽഎസ് സീസൺ പുരോഗമിക്കുന്നതിനാൽ ഇൻ്റർ മിയാമിയുമായുള്ള ക്ലബ്ബ് പ്രതിബദ്ധതകൾ കാരണമാണ് മെസ്സി വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നത്.
ഇൻ്റർ മിയാമി പ്ലേഓഫുകൾക്ക് യോഗ്യത നേടാൻ ലക്ഷ്യമിടുന്നതിനാൽ, ക്ലബ്ബിന് വേണ്ടിയുള്ള ഈ നിർണായക ഘട്ടത്തിന് മുന്നോടിയായി പരിക്ക് ഒഴിവാക്കാൻ മെസ്സി ആഗ്രഹിക്കുന്നു. ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയും ഒപ്പം യോഗ്യത റൗണ്ടിലെ ഒന്നാം സ്ഥാനവും അർജന്റീന ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് യുവതാരങ്ങൾക്ക് അവസരം നൽകാൻ സ്കലോണിയും ആഗ്രഹിക്കുന്നു.