ത്രിപുരയ്ക്ക് മേൽ ഗോൾ പൂരവുമായു കേരള പോലീസ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക് പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം, ബിഎസ്എഫ്, സിആര്‍പിഎഫ്, ബംഗാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കേരള പോലീസ് മറുപടിയില്ലാത്ത അഞ്ചു ഗോളിന് ത്രിപുരയെയും, ബംഗാള്‍ അരുണാചല്‍ പ്രദേശ് പോലീസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും, സിആര്‍പിഎഫ് തമിഴ്‌നാടിനേയും (2-1),ബിഎസ്എഫ് ജാര്‍ഖണ്ഡിനേയും(5-2) തോല്‍പിച്ചു. കേരളം നാളെ ക്വാര്‍ട്ടറില്‍ ബംഗാള്‍ പോലീസിനെ നേരിടും.

കേരളത്തിന് വേണ്ടി ജിമ്മി(39),കെ ഫിറോസ്(41),അനീഷ്(52,66),അഭിജിത്(74) മിനിറ്റുകളിലൂമാണ് ഗോളുകള്‍ നേടിയത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടെങ്കിലും ഒരു ഗോളടിച്ചതോടെ പൂര്‍ണമായും കേരളം കളം അടക്കി വാണു.
39-ാം മിനിറ്റില്‍ വലത്തേ കോര്‍ണറിലൂടെ മുന്നേറി ജിംഷാദ് നല്‍കിയ കിടിലന്‍ ക്രോസില്‍ ജിമ്മി തലവെച്ച് ആദ്യം വല ചലിപ്പിച്ചു.

ഒരു മിനിറ്റിന് ശേഷം ബോക്‌സിന് പുറത്ത മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന കെ ഫിറോസ് ഗോള്‍കീപ്പര്‍ക്ക് ഒന്നനങ്ങാന്‍ കഴിയും മുമ്പേ പോസ്റ്റിന്റെ വലത്തെ മൂലയിലേക്ക് ചെത്തിയിട്ടു. രണ്ടാം പകുതിയില്‍ കേരളം ലീഡ് മൂന്നാക്കി. ഡിയുടെ പുറത്ത് നിന്നുള്ള അനീഷിന്റെ ബുള്ളറ്റ് ഹാഫ് വോളിക്ക് മുന്നില്‍ കീപ്പര്‍ റാണിഷ് ദബ്ബാര്‍മ്മക്ക് ഒന്നു ചെയ്യാനായില്ല.

മുന്ന് ഗോള്‍ വീണതോടെ മുന്‍ ഇന്റര്‍നാഷണല്‍ ഐ എം വിജയന്‍ കെ ഫിറോസിന് പകരം കളത്തിലിറങ്ങി. കൃത്യതയാര്‍ന്ന പാസുകളിലൂടെ വിജയന്റെ വരവ് കാണികള്‍ ശരിക്കും ആഘോഷിച്ചു. ആദ്യത്തെ ഗോളിനേക്കാള്‍ ഒരുതൂക്കം മുന്നിലാക്കി അനീഷ് തന്റെ ബുള്ളറ്റ് ഷോട്ടിലൂടെ ലീഡ് നാലാക്കി. അഭിജിത് കേരളത്തിനായി അഞ്ചാം ഗോള്‍ നേടി. ഇതിനിടെ ഒരു ഗോള്‍ മടക്കാനുള്ള അവസരം ഗോള്‍കീപ്പര്‍ നിഷാദിനെ കടന്നുവെങ്കിലും ഷാഫി ഒഴിവാക്കി.