അവസാന നിമിഷങ്ങളിൽ ഇരട്ട ഗോളുകൾ, മിസോറാം ജമ്മു കാശ്മീരിനെ തോല്പ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഗ്രൂപ്പ് രണ്ടിലെ നാലാം മത്സരത്തിൽ മിസോറം ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തി. രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്കു ആയിരുന്നു മിസോറാമിന്റെ വിജയം. ആദ്യ പകുതിയുടെ അവസാനത്തോടെ ഇരു ടീമും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ നിന്നു. അദ്നാൻ പത്താം മിനുട്ടിൽ കാശ്മീരിനായി ഗോൾ നേടി. ലാൽബിയക്ലുവ 33ആം മിനുട്ടിൽ മിസോറാനിനായി സമനില നേടി.

ജമ്മു 22 12 29 11 53 24 106

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ജമ്മു കശ്മീരിന്റെ രണ്ടാം ഗോൾ 57 ആം മിനുറ്റിൽ പെനാൽറ്റിയിലൂടെ പിറന്നു. ആകിഫ് ജാവിദ് ആയിരുന്നു സ്കോറർ. കളി തീരാൻ പത്തു മിനിറ്റ് ബാക്കി നിൽക്കേ പ്രതിരോധത്തിലേക്ക് മാറിയ ജമ്മു കാശ്മീരിനെ ഞെട്ടിച്ചുകൊണ്ട് മിസോറം മിന്നൽ വേഗത്തിൽ ആക്രമിച്ചു രണ്ടു ഗോളുകൾ വലയിലാക്കി. 83ആം മിനുട്ടിൽ ലാൽതങ്കുമയും 87ആം മിനുട്ടിൽ നുൻസിരയും ആണ് ഗോൾ നേടിയത്‌.

ഫുൾ ടൈം സ്കോർ മിസോറം – 3, ജമ്മു കാശ്മീർ – 2. അടുത്ത മത്സരത്തിൽ വൈകീട്ട് 3.30 മണിക്ക് കേരളം ബിഹാറിനെ നേരിടും.