ലിവർപൂൾ സെന്റർ ബാക്ക് ജാറെൽ ക്വാൻസയെ 35 ദശലക്ഷം യൂറോയിലധികം തുകയ്ക്ക് സ്വന്തമാക്കാൻ ബയേൺ ലെവർകൂസൻ സ്വന്തമാക്കി. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. 30 മില്യൺ ആദ്യ തുകയായും പിന്നീട് 5 മില്യൺ ആഡ് ഓൺ ആയും ലിവർപൂളിന് ലഭിക്കും. ലിവർപൂൾ ഒരു ബൈ ബാക്ക് ക്ലോസും കരാറിൽ വെക്കും.
കഴിഞ്ഞ സീസണിൽ ആർനെ സ്ലോട്ടിന്റെ കീഴിൽ പരിമിതമായ അവസരങ്ങൾ ലഭിച്ച 22 വയസ്സുകാരനായ താരം, ഇംഗ്ലണ്ട് അണ്ടർ 21 ടീമിനൊപ്പമാണ് ഇപ്പോൾ. കൂടുതൽ സ്ഥിരമായ ഫസ്റ്റ്-ടീം ഫുട്ബോൾ തേടുന്ന ക്വാൻസ, ലിവർപൂളിന്റെ കിരീടം നേടിയ സീസണിൽ വെറും അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് കളിച്ചത്. 2026 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടാനുള്ള സാധ്യത ഈ നീക്കം വർദ്ധിപ്പിക്കുമെന്ന് താരം കരുതുന്നു. 2030 വരെയുള്ള കരാർ ആണ് ഒപ്പുവെക്കുക.
ഈ കൈമാറ്റം, 2019-ൽ കെരെം ഡെമിർബായിക്ക് വേണ്ടി ചെലവഴിച്ച 32 ദശലക്ഷം യൂറോയെ മറികടന്ന് ലെവർകൂസന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കൈമാറ്റമായി മാറി. ലിവർപൂളിനായി 55 സീനിയർ മത്സരങ്ങളിൽ കളിച്ച ക്വാൻസ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മുമ്പ് ബ്രിസ്റ്റോൾ റോവേഴ്സിൽ ലോണിൽ കളിച്ച അദ്ദേഹം 2023 ഓഗസ്റ്റിലാണ് സീനിയർ അരങ്ങേറ്റം കുറിച്ചത്.