നീണ്ട കാത്തിരിപ്പിനൊടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2025–26 സീസൺ ഡിസംബറിൽ ആരംഭിക്കാൻ ധാരണ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തമ്മിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം. ഇതിലും നേരത്തെ, അതായത് സെപ്റ്റംബറിൽ തന്നെ സൂപ്പർ കപ്പ് നടത്താനും ധാരണയായിട്ടുണ്ട്.
നിയമപ്രശ്നങ്ങളും കരാർ ചർച്ചകളിലെ തടസ്സങ്ങളും കാരണം അനിശ്ചിതത്വത്തിലായിരുന്ന ഐഎസ്എല്ലിന്റെ ഭാവി, ഈ പുതിയ തീരുമാനത്തോടെ ആരാധകർക്കും കളിക്കാർക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്.
പ്രധാന കരാറിന്റെ ഭാഗമായി എഐഎഫ്എഫിന് നൽകേണ്ട ₹12.5 കോടിയുടെ അവസാന ഗഡു നൽകാനും എഫ്എസ്ഡിഎൽ തീരുമാനിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ എത്തിച്ചേർന്ന ഈ നിർദ്ദേശങ്ങൾ സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിക്കും. കോടതി അംഗീകരിച്ചാൽ, ഇന്ത്യൻ ഫുട്ബോളിലെ എല്ലാ ആശങ്കകൾക്കും പരിഹാരമാകും.