ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരാളിയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് ചുവപ്പ് കാർഡ് ലഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ട്മാകും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ താരത്തിന് ലോകകപ്പിൽ വിലക്ക് ഉണ്ടാകില്ല.

റൊണാൾഡോയ്ക്ക് ഫിഫ മൂന്ന് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും, അതിൽ രണ്ട് മത്സരങ്ങൾ ഒരു വർഷത്തെ പ്രൊബേഷനോടെ മാറ്റിവെച്ചു. പോർച്ചുഗലിന്റെ അർമേനിയയ്‌ക്കെതിരായ അവസാന യോഗ്യതാ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിലൂടെ ഒരു മത്സരത്തിലെ നിർബന്ധിത വിലക്ക് താരം ഇതിനകം പൂർത്തിയാക്കി.
റൊണാൾഡോ അടുത്ത ഒരു വർഷത്തിനുള്ളിൽ സമാനമായ കുറ്റകൃത്യം ചെയ്താൽ മാത്രമേ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ വിലക്ക് പ്രാബല്യത്തിൽ വരികയുള്ളൂ. അതുകൊണ്ട് തന്നെ 2026 ജൂൺ 11-ന് യു.എസ്.എ., കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ലോകകപ്പിൽ പോർച്ചുഗലിനായി റൊണാൾഡോ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.














