കുടുംബങ്ങൾക്ക് എതിരെ ആക്രമണം,കൊളംബിയൻ ആരാധകരോട് ഏറ്റുമുട്ടി ഉറുഗ്വേ താരങ്ങൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ അമേരിക്ക സെമിഫൈനൽ മത്സര ശേഷം കൊളംബിയൻ കളികളും ആയി ഏറ്റുമുട്ടി ഉറുഗ്വേ താരങ്ങൾ. സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് മത്സരത്തിൽ രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച കൊളംബിയയോട് ഉറുഗ്വേ തോറ്റിരുന്നു. ഇതിനു ശേഷമാണ് ഡാർവിൻ നൂനസ്, ഫെഡറികോ വാൽവെർഡെ, അറോഹോ, ഗിമനസ് തുടങ്ങിയ താരങ്ങൾ ആണ് കൊളംബിയൻ കാണികളും ആയി കയേറ്റത്തിൽ ഏർപ്പെട്ടത്. ഉറുഗ്വേ താരങ്ങളുടെ കുടുംബങ്ങൾക്ക് നേരെ ചില കൊളംബിയൻ കാണികൾ ബിയർ ബോട്ടിൽ അടക്കമുള്ള കാര്യങ്ങൾ എറിഞ്ഞു ആക്രമണം തുടങ്ങിയത് ആണ് പ്രശ്നങ്ങൾ തുടക്കം. തുടർന്ന് ഇതിൽ ഉറുഗ്വേ താരം ഉഗാർതെയുടെ അമ്മക്ക് പരിക്കേറ്റത് ആയും അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയത് ആയും വാർത്തകൾ പരന്നു.

ഉറുഗ്വേ

എന്നാൽ ആക്രമണം നടക്കുന്ന സമയത്ത് പോലീസ് പരിസരത്ത് എവിടെയും ഇല്ലായിരുന്നു എന്നും തുടർന്ന് വീണ്ടും കാണികൾ തങ്ങളുടെ കുടുംബത്തിനു എതിരെ തിരിഞ്ഞപ്പോൾ ആണ് തങ്ങൾ തിരിച്ചു പ്രതികരിച്ചത് എന്നും ഉറുഗ്വേ താരം ഗിമനസ് പിന്നീട് പറഞ്ഞു. തങ്ങളുടെ കുടുംബങ്ങൾ അപകടത്തിൽ ആയതിനാൽ ആണ് തങ്ങൾക്ക് പ്രതികരിക്കേണ്ടി വന്നത് എന്നും ഗിമനസ് കൂട്ടിച്ചേർത്തു. നിലവിൽ നൂനസ് അടക്കമുള്ള താരങ്ങൾ കൊളംബിയൻ താരങ്ങളും ആയി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഉറുഗ്വേ താരങ്ങൾ സ്റ്റാന്റിൽ പോയി വരെ കൊളംബിയൻ ആരാധകരെ നേരിടുന്ന ദൃശ്യങ്ങൾ നിലവിൽ പുറത്ത് വന്നിട്ടുണ്ട്.
എന്നാൽ 2026 ൽ ലോകകപ്പ് നടക്കേണ്ട അമേരിക്കയിൽ ഇത്തരം സംഭവം ഉണ്ടായതിൽ വലിയ വിമർശനം ആണ് അമേരിക്കൻ പോലീസ് നേരിടുന്നത്.