മാഡ്രിഡിൽ കരുക്കൾ റയലിനൊപ്പം, ലമ്പാർഡിന്റെ ചെൽസിക്ക് ഒരു പരാജയം കൂടെ

Newsroom

ഇന്ന് വെർണബയു സ്റ്റേഡിയത്തിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ ഒന്നാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ 2-0ന് തോൽപിച്ചു. മത്സരത്തിൽ റയൽ മാഡ്രിഡിൽ നിന്ന് ശക്തമായ തുടക്കം തന്നെ നേടി. 21-ാം മിനിറ്റിൽ കരിം ബെൻസെമ ആദ്യ ഗോൾ നേടി സ്പാനിഷ് വമ്പന്മാരെ മുന്നിലെത്തിച്ചു. കാർവഹാൽ ഉയർത്തി നൽകിയ പന്ത് വിനീഷ്യസിലൂടെ ബെൻസീമയിൽ എത്തുകയും ബെൻസീമ അനായാസം പന്ത് വലയിൽ ആക്കുകയുമായിരുന്നു.

റയൽ23 04 13 02 56 44 387

രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവിന് ചെൽസി ശ്രമിച്ചു, എന്നാൽ 59-ാം മിനിറ്റിൽ ബെൻ ചിൽവെൽ ചുവപ്പ് കണ്ട് പുറത്തായതോടെ അവരുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടു. സാഹചര്യം മുതലെടുത്ത റയൽ മാഡ്രിഡ്, 74-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയിലൂടെ രണ്ടാം ഗോൾ നേടി ആതിഥേയ ടീമിന്റെ വിജയം ഉറപ്പിച്ചു.

ഈ ഫലത്തോടെ, സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലേക്ക് കടക്കും മുമൊ തന്നെ റയൽ മാഡ്രിഡ് അവരുടെ സെമി പ്രതീക്ഷകൾ ശക്തമാക്കി.