ഛേത്രിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചതിനെ വിമർശിച്ച് ബൈച്ചുങ് ബൂട്ടിയ

Newsroom

Picsart 25 03 19 20 43 05 805

2027 ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിലേക്ക് സുനിൽ ഛേത്രിയെ തിരിച്ചുവിളിച്ച മുഖ്യ പരിശീലകൻ മനോളോ മാർക്വേസിന്റെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ. 2024 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഛേത്രിയെ ടീമിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ബംഗ്ലാദേശിനെതിരെ ഗോൾ നേടാൻ ഇന്ത്യക്ക് ആയിരുന്നില്ല.

Picsart 25 03 25 20 33 14 720

റെവ്‌സ്പോർട്‌സിനോട് സംസാരിച്ച ബൂട്ടിയ, ഈ നീക്കത്തെ ചോദ്യം ചെയ്തു, 40 വയസ്സുള്ള ഒരു പരിചയസമ്പന്നനെ ആശ്രയിക്കുന്നതിനുപകരം ഇന്ത്യ പ്രായം കുറഞ്ഞ സ്‌ട്രൈക്കർമാരിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വാദിച്ചു. “ഒരു ഡിഫൻഡറെ ഡ്രിബിൾ ചെയ്ത് മറികടന്ന് ഗോൾ നേടാൻ കഴിയാത്ത പ്രായത്തിലാണ് സുനിൽ ഇപ്പോൾ,” ബൂട്ടിയ പറഞ്ഞു.

ബംഗ്ലാദേശ് അതേ മത്സരത്തിൽ 18 വയസ്സുള്ള ഒരാളെ കളത്തിലിറക്കിയെന്നും അത് അവരുടെ ടീമിനായുള്ള ദീർഘകാല കാഴ്ചപ്പാട് പ്രകടമാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.