ക്ലബ് ഇങ്ങനെ പതറുമ്പോഴും വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വെറും രണ്ട് സൈനിംഗ് മാത്രം നടത്തിയത് റിസ്ക് ആണെന്ന് അറിയാമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം സമ്മതിച്ചു. ലെസെയിൽ നിന്ന് പാട്രിക് ഡോർഗുവിനെയും ആഴ്സണലിൽ നിന്ന് അയ്ഡൻ ഹെവനെയും ആയിരുന്നു യുണൈറ്റഡ് ഈ വിൻഡോയിൽ സൈൻ ചെയ്തത്.
മാർക്കസ് റാഷ്ഫോർഡ്, ആന്റണി, ടൈറൽ മലാഷ്യ തുടങ്ങിയ പ്രധാന കളിക്കാരെ ലോണിൽ വിട്ടെങ്കിലും അറ്റാക്കിലേക്ക് ഒരു താരത്തെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.
“ഞങ്ങൾ ഒരു റിസ്ക് എടുക്കുകയാണ്, പക്ഷേ ടീമിന് അനുയോജ്യമായ പ്രൊഫൈലുകളെ മാത്രം സ്വന്തമാക്കാൻ ആണ് ഞങ്ങൾ ആഗ്രഹിച്ചത്. അത് എന്റെ തീരുമാനമായിരുന്നു… വേനൽക്കാലത്ത്, നമുക്ക് നോക്കാം.” അമോറിം പറഞ്ഞു.
മുൻകാലങ്ങളിൽ ഞങ്ങൾ ചില തെറ്റുകൾ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞങ്ങൾ വളരെ ശ്രദ്ധാലുവാണ്,” അമോറിം പറഞ്ഞു.
നിലവിൽ പ്രീമിയർ ലീഗിൽ 13-ാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.