FeaturedFIFA World Cup

ഒരു ഷൂട്ടൗട്ട് അപാരത!! ലോക ചാമ്പ്യന്മാരായ അമേരിക്കയെ പുറത്താക്കി സ്വീഡൻ ക്വാർട്ടറിൽ

ലോകകപ്പ് പ്രീക്വാർട്ടറിൽ അവസാന രണ്ട് ലോകകപ്പ് കിരീടവും നേടിയ അമേരിക്കയെ തോൽപ്പിച്ച് സ്വീഡൻ ക്വാർട്ടർ ഫൈനലിൽ. നാടകീയമായ പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിൽ 5-4ന്റെ വിജയമാണ് സ്വീഡൻ വിജയിച്ചത്. ആദ്യ 120 മിനുട്ടിൽ സ്വീഡിൻ കീപ്പർ ബൊസോവിച് നടത്തിയ പ്രകടനമാണ് സ്വീഡന് ഈ വലിയ വിജയം നൽകിയത്.

സ്വീഡൻ 23 08 06 17 19 53 164

ഇന്ന് അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ എന്ന പോലെ അവരുടെ മുൻ ലോകകപ്പിലെ ആധിപത്യമുള്ള പ്രകടനം ഇന്നും ആവർത്തിക്കപ്പെട്ടില്ല. കൃതയമായ ഡിഫൻസീവ് ടാക്ടിക്സുനായി ഇറങ്ങി സ്വീഡൻ അമേരിക്കയെ ഗോളടിക്കുന്നതിൽ നിന്ന് തടഞ്ഞു. നിശ്ചിത സമയത്തും അതു കഴിഞ്ഞ് എക്സ്ട്രാ ടൈമിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല.

സ്വീഡൻ ഗോൾ കീപ്പർ മുസോവിചിന്റെ മികച്ച പ്രകടനം അമേരിക്ക ഗോൾ കണ്ടെത്താതിരിക്കാനുള്ള പ്രധാന കാരണമായി. മുസോവിച് 120 മിനുട്ടിൽ 11 സേവുകളാണ് നടത്തിയത്. മറുവശത്ത് സ്വീഡന് കളിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ.

ഷൂട്ടൗട്ടിൽ സ്വീഡന്റെ രണ്ട് പെനാൾട്ടി നഷ്ടമായപ്പോൾ മറുവശത്ത് അമേരിക്കയുടെ രണ്ട് പെനാൾട്ടികളും പാഴായി. അഞ്ചു കിക്കുകൾ കഴിഞ്ഞപ്പോൾ സ്കോർ 3-3. തുടർന്ന കളി സഡൻ ഡെത്തിലേക്ക് നീങ്ങി. സഡൻ ഡത്തിലെ ആദ്യ കിക്ക് രണ്ട് ടീമും വലയിൽ എത്തിച്ചു. സ്കോർ 4-4. അമേരിക്കയുടെ ഏഴാം കിക്ക് എടുത്ത ഒഹാരക്ക് പിഴച്ചു. മറുവശത്ത് ഹർടിഗ് എടുത്ത് പെനാൾട്ടി അമേരിക്ക കീപ്പർ തടഞ്ഞു എങ്കിലും വാർ പരിശോധനയിൽ അത് ഗോൾ ആണെന്ന് തെളിഞ്ഞു. സ്വീഡൻ വിജയിച്ചു. ലോക ചാമ്പ്യന്മാർ പുറത്തേക്ക്. ജപ്പാനെയാകും ക്വാർട്ടറിൽ ഇനി സ്വീഡൻ നേരിടുക.