യുഫേഫ ചാമ്പ്യൻസ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് ജയം. അത്ലറ്റിക്കോയെ 2-1 എന്ന സ്കോറിന് ആണ് സ്വന്തം മൈതാനത്ത് അവർ മറികടന്നത്. തുല്യ ശക്തികൾ മാറ്റുരച്ച മത്സരത്തിൽ മികച്ച മൂന്നു ഗോളുകൾ ആണ് പിറന്നത്. സീസണിൽ കളിച്ച 2 കളികളിലും അത്ലറ്റിക്കോയെ മറികടക്കാൻ ആവാത്ത റയലിന് ഇത് വലിയ ജയം തന്നെ ആണ്. നാലാം മിനിറ്റിൽ വെൽവെർഡയുടെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ ഉഗ്രൻ ഗോൾ നേടിയ റോഡ്രിഗോ ആണ് റയലിന് മുൻതൂക്കം സമ്മാനിച്ചത്.
32 മത്തെ മിനിറ്റിൽ ഹാവി ഗാലന്റെ പാസിൽ നിന്നു യൂലിയൻ അൽവാരസ് അതുഗ്രൻ അതിസുന്ദരമായ ഷോട്ടിലൂടെ അത്ലറ്റിക്കോക്ക് സമനില സമ്മാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ മെന്റിയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് തന്റെ മാജിക്കൽ ബൂട്ടുകളും ആയി നടത്തിയ മാജിക്കും തുടർന്ന് ഉണ്ടായ ഷോട്ടും റയലിന് ജയം സമ്മാനിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ 300 ജയങ്ങൾ നേടുന്ന ആദ്യ ക്ലബ് ആയി റയൽ ഇതോടെ മാറി. തുടർന്ന് പ്രതിരോധത്തിലേക്ക് അമിതമായി വലിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് റയലിന് തുടർന്ന് അവസരങ്ങൾ ഒന്നും നൽകിയില്ല. അടുത്ത പാദത്തിൽ അത്ലറ്റിക്കോയുടെ മൈതാനത്ത് ബുധനാഴ്ച തീപാറും പോരാട്ടം തന്നെയാവും അവസാന എട്ടിനായി നടക്കുക എന്നുറപ്പാണ്.