യുഫേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയം കുറിച്ചു റയൽ മാഡ്രിഡ്. ഗ്രൂപ്പിൽ 34 സ്ഥാനക്കാർ ആയ ആർ.ബി സാൽസ്ബർഗിനെ ഒന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് ആണ് റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് തകർത്തത്. ഇതോടെ ഗ്രൂപ്പിൽ 16 സ്ഥാനത്തേക്ക് റയൽ കയറി. റയലിന്റെ ആധിപത്യം കണ്ട മത്സരത്തിൽ 23, 34 മിനിറ്റുകളിൽ റോഡ്രിഗോ നേടിയ ഗോളുകൾ അവർക്ക് മുൻതൂക്കം നൽകി. രണ്ടു ഗോളുകൾക്കും ജൂഡ് ബെല്ലിങ്ഹാം ആണ് അസിസ്റ്റുകൾ നൽകിയത്.

തുടർന്ന് രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ കിലിയൻ എംബപ്പെയുടെ ഗോളിൽ റയൽ മൂന്നാം ഗോളും നേടി. 55 മത്തെ മിനിറ്റിൽ ലൂക മോഡ്രിചിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ വിനീഷ്യസ് ജൂനിയർ റയലിന് ആയി നാലാം ഗോളും നേടി. 77 മത്തെ മിനിറ്റിൽ വാൽവെർഡയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ വിനീഷ്യസ് തന്നെയാണ് റയലിന്റെ ഗോൾ വേട്ട അവസാനിപ്പിച്ചതും. 85 മത്തെ മിനിറ്റിൽ മാഡ്സ് ബിഡ്സ്ട്രപ് ആണ് ഓസ്ട്രിയൻ ക്ലബിന് ആശ്വാസ ഗോൾ സമ്മാനിച്ചത്.














