ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിലേക്ക് മുന്നേറി ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവൻ. ആദ്യ പാദത്തിൽ 2-1 നു തോറ്റ അവർ എക്സ്ട്രാ സമയം വരെ നീണ്ട മത്സരത്തിൽ 3-1 നു യുവന്റസിനെ മറികടന്നു ആണ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്. ഗോളിനായി സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങിയ പി.എസ്.വി തുടക്കം മുതൽ ആക്രമിച്ചു ആണ് കളിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53 മത്തെ മിനിറ്റിൽ നോ ലാങിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ഇവാൻ പെരിസിച് ആണ് പി.എസ്.വിക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്. 63 മത്തെ മിനിറ്റിൽ അതുഗ്രൻ ലോങ് റേഞ്ച് ഗോളിലൂടെ ടിം വിയ യുവന്റസിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു.
ആദ്യം ഓഫ് സൈഡ് വിളിച്ച ഈ ഗോൾ പിന്നീട് വാർ പരിശോധനക്ക് ശേഷം അനുവദിക്കുക ആയിരുന്നു. 74 മത്തെ മിനിറ്റിൽ പെരിസിചിന്റെ ക്രോസിൽ നിന്നു ഡി യോങ് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ സായ്ബറി പി.എസ്.വി ടൈയിൽ വീണ്ടും ഒപ്പം എത്തിച്ചു. അവസാന നിമിഷം പി.എസ്.വിയുടെ വിജയഗോളിന് ഉള്ള ശ്രമം യുവന്റസ് ഗോൾ കീപ്പർ രക്ഷിക്കുക ആയിരുന്നു. തുടർന്ന് എക്സ്ട്രാ സമയത്ത് 98 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ കണ്ടെത്തിയ ഫ്ലാമിങ്കോ പി.എസ്.വിക്ക് സ്വപ്ന വിജയം നൽകുക ആയിരുന്നു. ഈ പരാജയം യുവന്റസ് പരിശീലകൻ തിയാഗോ മോട്ടക്ക് മേൽ വലിയ സമ്മർദ്ദം നൽകും എന്നുറപ്പാണ്. ഇന്നലെ മറ്റു രണ്ടു ഇറ്റാലിയൻ ടീമുകൾ എ.സി മിലാൻ, അറ്റലാന്റ എന്നിവരും അവസാന പതിനാറു കാണാതെ പുറത്ത് ആയിരുന്നു. അവസാന പതിനാറിൽ ആഴ്‌സണലിനെയോ അല്ലെങ്കിൽ ഇന്റർ മിലാനെയോ ആവും പി.എസ്.വി നേരിടുക.