ഓരോ മത്സരങ്ങൾക്കും ഓരോ ക്യാപ്റ്റൻ എന്ന സമ്പ്രദായം ബ്രസീൽ പരിശീലകൻ ടിറ്റെ ഉപേക്ഷിച്ചു. സൂപ്പർ താരം നെയ്മറിനെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചു. ലോകകപ്പിൽ അടക്കം തിയാഗോ സിൽവ, മിരാണ്ട, നെയ്മർ എന്നിങ്ങനെ മാറി മാറി ക്യാപ്റ്റന്മാരെ ബ്രസീൽ പരീക്ഷിച്ചിരുന്നു.
ക്യാപ്റ്റൻ പദവി തനിക്ക് നല്ല കാര്യമാവുമെന്നാണ് നെയ്മർ പ്രതികരിച്ചത്. വിമർശനങ്ങൾക്ക് മൗനമാണ് തന്റെ മറുപടി എന്നും ബ്രസീൽ ക്യാപ്റ്റൻ പ്രതികരിച്ചു.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




