റോമൻ ഇതിഹാസം ക്രിസ്റ്റ്യൻ കിവു ഇന്റർ മിലാന്റെ പുതിയ പരിശീലകനായി ചുമതലയേറ്റു. 2027 ജൂൺ വരെ നീളുന്ന രണ്ട് വർഷത്തെ കരാറിലാണ് കിവു ഒപ്പുവെച്ചത്. പാർമയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് കിവു ഇന്ററിലേക്ക് മടങ്ങിയെത്തുന്നത്.

മുൻപ് സെസ്ക് ഫാബ്രെഗാസുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്റർ ഈ തീരുമാനത്തിലെത്തിയത്.
നേരത്തെ സിമോൺ ഇൻസാഗി ഇന്റർ വിട്ടതിന് പിന്നാലെ പുതിയ പരിശീലകനായുള്ള ഇന്ററിന്റെ അന്വേഷണം ഫാബ്രെഗാസിലായിരുന്നു. ലണ്ടനിൽ വെച്ച് ഇന്റർ ഡയറക്ടർ പിയറോ ഓസിലിയോ ഫാബ്രെഗാസുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ കോമോയുടെ നിലവിലെ പരിശീലകനായ ഫാബ്രെഗാസിനെ വിട്ടുകൊടുക്കാൻ ക്ലബ്ബ് തയ്യാറല്ലെന്ന് കോമോ ക്ലബ്ബ് ഉറച്ചുനിന്നു.
ഇതോടെയാണ് ഇന്റർ തങ്ങളുടെ ശ്രദ്ധ മുൻ താരമായ ക്രിസ്റ്റ്യൻ കിവുവിലേക്ക് മാറ്റിയത്.
2007 മുതൽ 2014 വരെ ഇന്റർ മിലാനിൽ കളിച്ച കിവു, ക്ലബ്ബിനൊപ്പം 2010-ൽ ട്രെബിൾ കിരീടം നേടിയ ടീമിലെ പ്രധാനിയായിരുന്നു. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം ഇന്ററിന്റെ യൂത്ത് ടീമുകളെ പരിശീലിപ്പിച്ച് അദ്ദേഹം തന്റെ പരിശീലക ജീവിതം ആരംഭിച്ചു. 2025 ഫെബ്രുവരിയിൽ സീരി എ ക്ലബ്ബായ പാർമയുടെ പരിശീലകനായി ചുമതലയേറ്റ കിവു, അവിടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.