2025 ലെ മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ ഷാർദുൽ താക്കൂർ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് സഹീർ ഖാൻ ആണെന്ന് ഷാർദുൽ. മൊഹ്‌സിൻ ഖാന് പകരക്കാരനായാണ് ഷാർദുൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി കരാറിൽ എത്തിയത്. ഈ സീസണിലെ ആദ്യ 2 മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ ഷാർദുലിനായി.

“ലേലത്തിൽ ഒഴിവാക്കപ്പെട്ട അന്ന് മോശം ദിവസമായിരുന്നു. ഒരു ഫ്രാഞ്ചൈസിയും എന്നെ തിരഞ്ഞെടുത്തില്ല. പക്ഷേ ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കും. എനിക്ക് ഏതെങ്കിലും ക്യാമ്പിൽ ചേരാൻ കഴിയുമോ എന്നതിനെക്കുറിച്ച് കുറച്ച് അന്വേഷണങ്ങൾ ഉണ്ടായിരുന്നു. എൽഎസ്ജിയാണ് ആദ്യം എന്നെ സമീപിച്ചത്, അതിനാൽ ഞാൻ അവർക്ക് മുൻഗണന നൽകി.” ഷാർദുൽ പറഞ്ഞു.
“സഹീർ ഖാനുമായി അടുത്ത് പ്രവർത്തിച്ചു. അദ്ദേഹം എന്നെ വിളിച്ചു. ഞാം അത് സ്വീകരിച്ചു” ഷാർദുൽ പറഞ്ഞു.
ഇന്നലത്തെ സ്പെല്ലിലൂടെ അദ്ദേഹം 100 ഐപിഎൽ വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.