ചരിത്രം കുറിച്ച് ന്യൂസിലൻഡ്, വനിതാ ടി20 ലോകകപ്പ് സ്വന്തമാക്കി

Newsroom

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 32 റൺസിൻ്റെ വിജയത്തോടെ ന്യൂസിലൻഡ് വനിതകൾ ഐസിസി വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി

ന്യൂസിലൻഡ് വനിതകൾ ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് തോൽപ്പിച്ച് കിരീടം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 158/5 എന്ന മികച്ച സ്‌കോറാണ് നേടിയത്. 38 പന്തിൽ നിർണായകമായ 43 റൺസുമായി അമേലിയ കെർ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ബ്രൂക്ക് ഹാലിഡേ 28 പന്തിൽ 38 റൺസ് കൂട്ടി ടീമിനെ മികച്ച സ്‌കോറിലേക്ക് ഉയർത്തി. 31 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ നോങ്കുലുലെക്കോ മ്ലാബയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഏറ്റവും മികച്ചു നിന്ന ബൗളർമാർ.

1000705056

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ വനിതകൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ലക്ഷ്യത്തിൽ എത്താൻ പാടുപെട്ടു. ക്യാപ്റ്റൻ ലോറ വോൾവാർഡ് 27 പന്തിൽ 33 റൺസ് നേടി ടോപ് സ്‌കോറർ ആയി, എന്നാൽ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർ ന്യൂസിലൻഡ് ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പതറി. റോസ്മേരി മെയറും അമേലിയ കെറും 3 വിക്കറ്റ് വീതം വീഴ്ത്തി, ദക്ഷിണാഫ്രിക്കയെ അവരുടെ 20 ഓവറിൽ 126/9 എന്ന നിലയിൽ ഒതുക്കി.

ടി20 ലോകകപ്പ് കിരീടം ഉയർത്തിയ ന്യൂസിലൻഡ് വനിതകൾക്ക് ഈ വിജയം ചരിത്ര നേട്ടമായി. ആദ്യമായാണ് ന്യൂസിലൻഡ് ഒരു ലോകകപ്പ് നേടുന്നത്.