ലോകകപ്പിലെ ഒന്നാം ദിനം സ്‌കോട്ട്‌ലൻഡിനെതിരായ രണ്ടാം വിക്കറ്റിലൂടെ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. മുൻ ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗയുടെ 107 വിക്കറ്റുകൾ എന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്. 84 മത്സരങ്ങൾ നിന്നായിരുന്നു മലിംഗയുടെ നേട്ടം. 34 കാരനായ ഓൾറൗണ്ടർ ഷാക്കിബ് 89 മത്സരങ്ങളിൽ നിന്ന് ആണ് 108 ടി20 വിക്കറ്റുകൾ നേടിയത്.