ആധികാരിക വിജയവുമായി പാക്കിസ്ഥാന്‍, നെതര്‍ലാണ്ട്സിനെ പരാജയപ്പെടുത്തിയത് 81 റൺസിന്

Sports Correspondent

പാക്കിസ്ഥാനെതിരെ നെതര്‍ലാണ്ട്സിന്റെ ബാറ്റിംഗ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അധികം സമയം പിടിച്ച് നിൽക്കാനാകാതെ ടീം തകര്‍ന്നപ്പോള്‍ 81 റൺസ് വിജയം നേടി പാക്കിസ്ഥാന് ലോകകപ്പിൽ വിജയത്തുടക്കം. 41 ഓവറിൽ 205 റൺസിന് ഓറഞ്ച് പട ഓള്‍ഔട്ട് ആകുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ വിക്രംജിത്ത് സിംഗ് – ബാസ് ഡി ലീഡ് കൂട്ടുകെട്ട് ടീമിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

Basdeleede

70 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. വിക്രംജിത്ത് സിംഗ് 52 റൺസ് നേടിയപ്പോള്‍ താരത്തെ ഷദബ് ഖാന്‍ ആണ് പുറത്താക്കിയത്. 67 റൺസായിരുന്നു ബാസ് ഡി ലീഡിന്റെ സംഭാവന. ലോഗന്‍ വാന്‍ ബീക്ക് 28 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഹാരിസ് റൗഫ് പാക്കിസ്ഥാന് വേണ്ടി 3 വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടി.