ഹൃദയാഘാതത്തെ തുടർന്ന് ധാക്കയിലെ കെപിജെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ ആശുപത്രി വിട്ടു. മാർച്ച് 24 ന് മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള ധാക്ക പ്രീമിയർ ലീഗ് (ഡിപിഎൽ) മത്സരത്തിൽ പങ്കെടുക്കുന്നതിന് മുമ്പായിരുന്നു 35 കാരൻ ഹൃദയാഘാതം നേരിട്ടത്.

തമീമിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടെങ്കിലും ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്. മൂന്ന് നാല് മാസത്തിനുള്ളിൽ ഒരു മെഡിക്കൽ ബോർഡ് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തി അദ്ദേഹത്തിന് വീണ്ടും കളിക്കാൻ കഴിയുമോ എന്ന് തീരുമാനിക്കും. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ജീവിതശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.