2026 ട്വന്റി-20 ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, ചരിത് അസലങ്കയെ ടി20ഐ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ ശ്രീലങ്കൻ ക്രിക്കറ്റ് ആലോചിക്കുന്നു. അടുത്തിടെ അസലങ്ക കാഴ്ചവെച്ച മോശം പ്രകടനത്തെ തുടർന്നാണ് ഈ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മുഖ്യ സെലക്ടർ ഉപുൽ തരംഗ സ്ഥിരീകരിച്ചു.

അസുഖം കാരണം പാകിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അസലങ്കയെ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ഇത് നായകസ്ഥാനം മാറ്റാനുള്ള സൂചനയാണെന്ന് ഊഹാപോഹങ്ങൾ ഉയർന്നിട്ടുണ്ട്. ദസുൻ ഷനകയെ പകരക്കാരനാായി പരിഗണിക്കുന്നുമുണ്ട്.
പാകിസ്ഥാൻ പര്യടനത്തിന് മുൻപ് തന്നെ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നതായി തരംഗ വിശദീകരിച്ചു.
ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് പരിഗണിച്ചാകും അന്തിമ തീരുമാനം എടുക്കുക. സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, അസലങ്ക ലോകകപ്പിനായുള്ള പദ്ധതികളിൽ ഉണ്ടെന്നും അദ്ദേഹം കഴിവുള്ളതും പരിചയസമ്പന്നനുമായ മധ്യനിര ബാറ്റ്‌സ്മാനാണെന്നും തരംഗ പറഞ്ഞു. എങ്കിലും, 2025-ൽ 12 ഇന്നിംഗ്സുകളിൽ നിന്ന് 122 സ്ട്രൈക്ക് റേറ്റിൽ 156 റൺസ് മാത്രമാണ് അസലങ്ക നേടിയത്.
അദ്ദേഹത്തിന് കീഴിൽ ശ്രീലങ്കയുടെ സമ്മിശ്ര ഫലങ്ങളും (11 ജയം, 14 തോൽവി) സെലക്ടർമാരുടെ പുനഃപരിശോധനയ്ക്ക് കാരണമായി.














