32 റൺസ് ലീഡ് നേടി ന്യൂസിലാണ്ട്, 249 റൺസിന് ഓള്‍ഔട്ട്

Sports Correspondent

ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ 32 റൺസിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 192/7 എന്ന നിലയിലേക്ക് വീണുവെങ്കിലും വാലറ്റത്തിൽ ടിം സൗത്തിയും(30), കൈല്‍ ജാമിസണും(21) നേടിയ ചെറുത്ത് നില്പ് ടീമിനെ 249 റൺസിലേക്ക് നയിക്കുകയായിരുന്നു.

Ishantindia

ക്യാപ്റ്റന്‍‍ കെയിന്‍ വില്യംസൺ 49 റൺസ് നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Kanewilliamson

ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് സൗത്തി പുറത്തായത്. ന്യൂസിലാണ്ട് ഇന്നിംഗ്സ് 99.2 ഓവറാണ് നീണ്ട് നിന്നത്.