ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റ് ശ്രീലങ്ക

അഞ്ച് ഏകദിനുങ്ങളുടെ പരമ്പര കൈവിട്ട് ശ്രീലങ്ക. ഇന്ന് മൂന്നാം ഏകദിനത്തിലും തോല്‍വിയേറ്റു വാങ്ങിയതോടെയാണ് ലങ്ക പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവു വെച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയം. 78 റണ്‍സിന്റെ വിജയമാണ് ഇന്ന് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 363 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിംഗില്‍ റീസ ഹെന്‍ഡ്രിക്സ്(102), ജീന്‍ പോള്‍ ഡുമിനി(90), ഹാഷിം അംല(59), ഡേവിഡ് മില്ലര്‍(51) എന്നിവരാണ് തിളങ്ങിയത്. ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും ലഹിരു കുമര രണ്ടും വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ ശ്രീലങ്ക 45.2 ഓവറില്‍ 285 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 84 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. അകില ധനന്‍ജയ 37 റണ്‍സും കുശല്‍ മെന്‍ഡിസ് 31 റണ്‍സും നേടി പുറത്തായി. നാല് വിക്കറ്റുമായി ലുംഗിസാനി ഗിഡിയും മൂന്ന് വിക്കറ്റ് നേടിയ ആന്‍ഡിലേ ഫെഹ്ലുക്വായോയുമാണ് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. തബ്രൈസ് ഷംസി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version