ത്രസിപ്പിക്കും വിജയം, അവസാന പന്തിൽ അയര്‍ലണ്ടിനെ മറികടന്ന് സ്കോട്‍ലാന്‍ഡ്

Sports Correspondent

അയര്‍ലണ്ടിന് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് സ്കോട്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിൽ അവസാന പന്തിൽ രണ്ട് റൺസ് വേണ്ടപ്പോള്‍ ബൗണ്ടറി നേടി മൈക്കൽ ലീസ്കാണ് സ്കോട‍്‍ലാന്‍ഡിന്റെ ഒരു വിക്കറ്റ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 286/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ സ്കോട്‍ലാന്‍ഡ് അവസാന പന്തിൽ വിജയം കുറിച്ചു.

61 പന്തിൽ 91 റൺസുമായി പുറത്താകാതെ നിന്ന മൈക്കൽ ലീസ്കിന്റെ നിര്‍ണ്ണായക പ്രകടനത്തിന് മാര്‍ക്ക് വാട്ട്(47), ക്രിസ്റ്റഫര്‍ മക്ബ്രൈഡ്(56) എന്നിവരും പിന്തുണ നൽകിയാണ് സ്കോട്‍‍ലാന്‍ഡിന്റെ വിജയം ഒരുക്കിയത്. അയര്‍ലണ്ടിനായി മാര്‍ക്ക് അഡൈര്‍ മൂന്നും ജോഷ്വ ലിറ്റിൽ, ജോര്‍ജ്ജ് ഡോക്രൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇതിൽ ജോഷ്വ ലിറ്റിൽ 10 ഓവറിൽ 73 റൺസാണ് വഴങ്ങിയത്.