ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം വർധിച്ചതിനെ തുടർന്ന് ഐപിഎൽ 2025 താൽക്കാലികമായി നിർത്തിവച്ചെങ്കിലും, പഞ്ചാബ് കിംഗ്സിൻ്റെ (PBKS) വിദേശ കളിക്കാരെ ഇന്ത്യയിൽ തന്നെ നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ടീം ഹെഡ് കോച്ച് റിക്കി പോണ്ടിംഗാണ് ക്ലബ് സി ഇ ഒ. ടീമിൻ്റെ വിദേശ താരങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ വിമാനത്തിൽ കയറിയ പോണ്ടിംഗ്, വെടിനിർത്തൽ പ്രഖ്യാപനം വന്നതിന് പിന്നാലെ യാത്ര അവസാനിപ്പിക്കുകയും മറ്റ് കളിക്കാരെ ഇവിടെത്തന്നെ തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പിബികെഎസ് സിഇഒ സതീഷ് മേനോൻ വെളിപ്പെടുത്തി.

സ്ഥിതിഗതികളെക്കുറിച്ച് ആശങ്കാകുലരായിരുന്ന ഓസ്‌ട്രേലിയൻ താരങ്ങളായ മാർക്കസ് സ്റ്റോയിനിസ്, ആരോൺ ഹാർഡി, ജോഷ് ഇംഗ്ലിസ്, സേവ്യർ ബാർലെറ്റ് എന്നിവരെ പോണ്ടിംഗ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ടീം വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അനിശ്ചിതത്വത്തിൻ്റെ ഈ സമയത്ത് പോണ്ടിംഗിൻ്റെ പ്രോത്സാഹന വാക്കുകൾ കളിക്കാർക്ക് ആശ്വാസം നൽകി.
“അദ്ദേഹത്തിന് മാത്രമേ ഇത് സാധ്യമാകൂ,” എന്ന് ഓസ്‌ട്രേലിയൻ ഇതിഹാസത്തിൻ്റെ നേതൃത്വത്തെ പ്രശംസിച്ച് മേനോൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസൻ മാത്രമാണ് യാത്ര തുടർന്ന ഏക വിദേശ പിബികെഎസ് താരം. എങ്കിലും, ആവശ്യമെങ്കിൽ പെട്ടെന്ന് മടങ്ങിയെത്താൻ സാധിക്കുന്ന തരത്തിൽ അദ്ദേഹം നിലവിൽ ദുബായിൽ യാത്രാമധ്യേയാണ്.
മെയ് 8 ന് വടക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഐപിഎൽ നിർത്തിവച്ചത്.