പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വെച്ചത് പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ ബാധിക്കും

Sports Correspondent

കോവിഡ് കേസുകളുടെ വര്‍ദ്ധനവിനാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ബാദ്ധ്യസ്ഥരായി മാറിയിരുന്നു. ബയോ ബബിളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നത് ബോര്‍ഡ് ഒരുക്കിയ ക്രമീകരണങ്ങളിലെ പാളിച്ചയാണെന്നാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായി ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നത്.

കഴിഞ്ഞ തവണയും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ ഇത് സംഭവിച്ചുവെന്നും ഇനി മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമോ എന്നത് വലിയൊരു ചോദ്യമാണെന്നും ഇന്‍സമാം വ്യക്തമാക്കി. ഈ വീഴ്ച നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്നാണ് മുന്‍ നായകനും പാക്കിസ്ഥാന്‍ ടീമിന്റെ മുന്‍ സെലക്ടറുമായിരുന്ന ഇന്‍സമാമിന്റെ പക്ഷം.