ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 181 എന്ന വിജയലക്ഷ്യം 19.3 ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ ചെയ്സ് ചെയ്തു. മാക്രത്തിന്റെയും പൂരന്റെയും മികച്ച പ്രകടനത്തിന്റെ മികവിലാണ് ലഖ്നൗവിന്റെ ജയം.

പന്ത് ഇന്നും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ഓപ്പണറായി വന്ന പന്ത് 17 പന്തിൽ 21 റൺസ് എടുത്ത് പുറത്തായി. മാക്രം 31 പന്തിൽ 58 റൺസ് എടുത്തു. 1 സിക്സും 9 ഫോറും മാക്രം അടിച്ചു.
34 പന്തിൽ നിന്ന് 61 റൺസ് അടിച്ച പൂരൻ ആണ് കളി പൂർണ്ണമായും ഗുജറാത്തിൽ നിന്ന് അകറ്റിയത്. 7 സിക്സും 1 ഫോറും ആണ് പൂരൻ അടിച്ചത്. പക്ഷെ പൂരൻ പുറത്തായ ശേഷം വലിയ ഓവറുകൾ വരാത്തത് കളി ടൈറ്റ് ആവാൻ കാരണമായി. 19ആം ഓവറിൽ മില്ലർ പുറത്തായതോടെ കളി ജയിക്കാൻ 8 പന്തിൽ 7 എന്ന നിലയിൽ ആയി. അടുത്ത 2 പന്തിൽ വന്നത് 1 റൺസ്. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 6 റൺ എന്നായി.
സായ് കിശോർ ആണ് ഗുജറാത്തിനായി അവസാന ഓവർ എറിഞ്ഞത്. സമദ് ആദ്യ പന്തിൽ സിംഗിൾ എടുത്തു. രണ്ടാം പന്തിൽ ബദോനി ബൗണ്ടറി കണ്ടെത്തിയതോടെ സമ്മർദ്ദം അവസാനിച്ചു. പിന്നെ അധികം വൈകാതെ ലഖ്നൗ വിജയവും സ്വന്തമാക്കി.
നാലാം വിജയത്തോടെ ലഖ്നൗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി.
ഐ പി എല്ലിൽ ഇന്ന് ലഖ്നൗ സൂപസൂപ്പർ ജയന്റ്സിനെ നേരിടുന്ന ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്ത് 180-6 റൺസ് നേടി. അവർക്ക് ആയി ഓപ്പണർമാരായ ഗില്ലും സായ് സുദർശനും തിളങ്ങി. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

120 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് ഇരുവരും ചേർന്ന് പടുത്തു. സായ് സുദർശൻ 37 പന്തിൽ 56 റൺസ് നേടിയപ്പോൾ ഗിൾ 38 പന്തിൽ നിന്ന് 60 റൺസ് നേടി. ഇതിനു ശേഷം വന്നവർക്ക് റൺ റേറ്റ് ഉയർത്താൻ ആയില്ല എന്നത് ഗുജറാത്തിനെ മികച്ച സ്കോറിൽ നിന്ന് അകറ്റി.
ബട്ലർ 14 പന്തിൽ 26, വാഷിങ്ടൻ 3 പന്തിൽ 2, 19 പന്തിൽ 22 റൺസ് നേടിയ റതർഫോർഡ് എന്നിവർ ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു.