ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന മത്സരത്തിൽ ഋഷഭ് പന്ത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര രംഗത്ത്. മുകേഷ് കുമാറിൻ്റെ പന്തിൽ ഡക്കായി പുറത്തായ പന്ത്, ഇന്നിംഗ്സിൻ്റെ അവസാനമാണ് ക്രീസിലെത്തിയത്. ഇത് ആരാധകരെയും വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

“അവരുടെ ചിന്താഗതി എന്തായിരുന്നുവെന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യമുറപ്പാണ് – അവൻ കൂടുതൽ ഉയർന്ന സ്ഥാനങ്ങളിൽ കളിക്കേണ്ടതായിരുന്നു. എംഎസ് ധോണി ചെയ്യുന്നതുപോലെ ചെയ്യാൻ അവൻ ശ്രമിക്കുന്നു, പക്ഷെ പന്തിന്റെ നിലവാരം അതിനടുത്തൊന്നുമല്ല,” പൂജാര ഇഎസ്പിഎൻക്രിൻഫോയോട് പറഞ്ഞു.
“അവൻ ഇപ്പോഴും ആറ് മുതൽ 15 ഓവറുകൾക്കിടയിൽ മിഡിൽ ഓവറുകളിൽ കളിക്കേണ്ട ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അവൻ ഒരു ഫിനിഷറല്ല, അവൻ ആ ജോലി ചെയ്യേണ്ടതുമില്ല.” പൂജാര പറയുന്നു.
“എന്നാൽ എനിക്കിഷ്ടപ്പെടാത്ത കാര്യം ഇത് എങ്ങനെ കാണപ്പെടുന്നു എന്നതാണ്. പന്താണ് നിങ്ങളുടെ ക്യാപ്റ്റൻ, ടീമിന് അവനെ ശരിക്കും ആവശ്യമുള്ളപ്പോൾ അവൻ ഇറങ്ങാതിരിക്കുന്നത കാണുന്നത് ശരിയല്ല. ടീമിൻ്റെ മുന്നിൽ നിൽക്കുന്നതും അവരെ നയിക്കുന്നതും അവനാണ്. നിങ്ങളുടെ നേതാവ് പിന്നോട്ട് പോകുമ്പോൾ, അത് നല്ല സന്ദേശമല്ല നൽകുന്നത്.” പൂജാര പറഞ്ഞു.