ആടിയുലഞ്ഞ് പാക്കിസ്ഥാന്‍ 177 റണ്‍സിനു ഓള്‍ഔട്ട്, ലീഡ് പിടിയ്ക്കാനായി ദക്ഷിണാഫ്രിക്ക

കേപ് ടൗണിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡിനു 54 റണ്‍സ് അകലെ നില്‍ക്കുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ 177 റണ്‍സിനു പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സില്‍ 123/2 എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രത്തിന്റെ മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 78 റണ്‍സ് നേടിയ മാര്‍ക്രവും 20 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറുമാണ് പുറത്തായ താരങ്ങള്‍.

ഡീന്‍ എല്‍ഗാര്‍ ആണ് പുറത്തായ ആദ്യ താരം 78 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം പുറത്തായതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 24 റണ്‍സുമായി ഹാഷിം അംലയാണ് ക്രീസില്‍ നില്‍ക്കുന്നത്. പാക്കിസ്ഥാനായി ഷാന്‍ മക്സൂദ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ഡുവാനെ ഒളിവിയര്‍, ഡെയില്‍ സ്റ്റെയിന്‍ എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ‍ഡെയില്‍ സ്റ്റെയിന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒളിവിയര്‍ 4 വിക്കറ്റ് നേടി. കാഗിസോ റബാഡയ്ക്ക് രണ്ടും വെറോണ്‍ ഫിലാന്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു.

പാക്കിസ്ഥാനു വേണ്ടി സര്‍ഫ്രാസ് അഹമ്മദ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മക്സൂദ് 44 റണ്‍സ് നേടി മികവ് പുലര്‍ത്തി. അസാദ് ഷഫീക്ക്(20), മുഹമ്മദ് അമീര്‍(22) എന്നിവരാണ് പാക്കിസ്ഥാനു വേണ്ടി രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

Exit mobile version