കളി തടസ്സപ്പെടുത്തി മഴ, ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചു

പാക്കിസ്ഥാനും ന്യൂസിലാണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ടീമുകള്‍ 1-1നു പിരിഞ്ഞു. നിര്‍ണ്ണായകമായ മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 279/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് 6.5 ഓവറില്‍ നിന്ന് 35/1 എന്ന സ്കോര്‍ നേടി നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. പിന്നീട് മത്സരം നടക്കാതെ വന്നപ്പോള്‍ മത്സരം ഉപേക്ഷിച്ചു. ലോക്കി ഫെര്‍ഗൂസണ്‍ കളിയിലെ താരമായും ഷഹീന്‍ അഫ്രീദി പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ലോക്കി ഫെര്‍ഗൂസണിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തെ അതിജീവിച്ചാണ് പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 279 റണ്‍സ് നേടിയത്. 206/2 എന്ന അതി ശക്തമായ നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ 279/8 എന്ന നിലയിലേക്ക് നിലം പതിയ്ക്കുകയായിരുന്നു. ബാബര്‍ അസം(92) പാക് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഫകര്‍ സമന്‍(65), ഹാരിസ് സൊഹൈല്‍ (60) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

കോളിന്‍ മണ്‍റോയെ ആദ്യ ഓവറിന്റെ നാലാം പന്തില്‍ പൂജ്യത്തിനു നഷ്ടമായ ശേഷം ന്യൂസിലാണ്ട് 6.5 ഓവറില്‍ നിന്ന് 35 റണ്‍സ് നേടി നില്‍ക്കുമ്പോളാണ് കളി മഴ തടസ്സപ്പെടുത്തിയത്. ജോര്‍ജ്ജ് വര്‍ക്കര്‍ 18 റണ്‍സും ഹെന്‍റി നിക്കോളസ് 15 റണ്‍സുമാണ് സന്ദര്‍ശകര്‍ക്കായി നേടിയത്. പാക്കിസ്ഥാനിനു വേണ്ടി കോളിന്‍ മണ്‍റോയുടെ വിക്കറ്റ് നേടിയത് ഷഹീന്‍ അഫ്രീദി ആയിരുന്നു.

Exit mobile version