ഗോൾ, സെപ്‌റ്റംബർ 28: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് തകർന്നടിഞ്ഞു. തങ്ങളുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോറാണ് ന്യൂസിലൻഡ് രേഖപ്പെടുത്തിയത്. 22/2 എന്ന നിലയിൽ മൂന്നാം ദിനം പുനരാരംഭിച്ച ബ്ലാക്ക്‌ക്യാപ്‌സ്, ആദ്യ സെഷനിൽ 66 റൺസ് എടുക്കുന്നതിനിടയിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരായ അവരുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോറാണ് ഇത്.

ശ്രീലങ്ക രണ്ടാം ദിനം വൈകി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇടങ്കയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ ഒരിക്കൽക്കൂടി തിളങ്ങി. ജയസൂര്യ 42 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി, വെറും 16 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് അദ്ദേഹം നേടുന്നത്. നിഷാൻ പീരിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി.
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ന്യൂസിലൻഡ് 100ൽ താഴെ റൺസിന് ശ്രീലങ്കയോട് പുറത്താകുന്നത്. കെയ്ൻ വില്യംസണും ഡെവൺ കോൺവേയും ഉൾപ്പെടെയുള്ള അവരുടെ ടോപ്പ് ഓർഡർ ജയസൂര്യയുടെ സ്പിന്നിനെ ചെറുക്കാൻ പാടുപെട്ടു, ബാറ്റർമാരാരും കാര്യമായ സ്കോറുകളിൽ എത്തിയില്ല. 51 പന്തിൽ 29 റൺസ് നേടിയ മിച്ചൽ സാൻ്റ്നർ മാത്രമാണ് ചെറുത്തുനിൽപ്പ് നൽകിയത്.
514 റൺസിൻ്റെ ലീഡ് ശ്രീലങ്കയ്ക്ക് ലഭിച്ചു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് 68-1 എന്ന നിലയിലാണുള്ളത്.